ചൈനയുടെ ലക്ഷ്യം അതിര്‍ത്തി കയ്യേറ്റമോ അതോ ടിബറ്റോ?
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ലക്ഷ്യം അതിര്‍ത്തി കയ്യേറ്റമോ അതോ ടിബറ്റോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2020, 02:16 pm IST
Facebook
Twitter
WhatsAppTelegram

സമാധാനപരമെന്ന് കരുതിയിരുന്ന അന്തരീക്ഷം വീണ്ടും കലുഷിതമാവുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം ഇരു രാജ്യങ്ങളേയും യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങളായി എല്‍.എ.സി (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യില്‍ നിശബ്ദം പുകഞ്ഞ് കൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കയ്യാങ്കളിയിലേക്കും അവിടെ നിന്ന് ഒരു വലിയ പൊട്ടിത്തെറിയിലേക്കും എത്തിച്ചത്. ചൈനയുടേത് വളരെ ആസൂത്രിതമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല അതിര്‍ത്തിയില്‍ സംഭവിച്ചത്. കുറച്ചു നാളുകളായി ചൈനീസ് ഭാഗത്ത് നിന്ന് നടത്തി വന്നിരുന്ന പ്രകോപന നീക്കങ്ങള്‍ പോലും ഈ ആസൂത്രണത്തിന്റെ മുന്നൊരുക്കമായിരുന്നു. ശൈത്യകാലത്ത് ചൈനീസ് പക്ഷം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു.

അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ നടത്തിയ വികസന പ്രവര്‍ത്തനങ്ങളോ, ടിബറ്റിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബീജിംഗിന്റെ ശ്രമമോ ഒക്കെയായി ചൈനയുടെ ഈ നീക്കത്തെ കാണാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള നീക്കത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അടിസ്ഥാന വികസനങ്ങള്‍ വേഗത്തിലാക്കിയത് ചൈനയെ പ്രകോപിപ്പിച്ചുവെന്ന് നേരത്തെ മുതല്‍ സൂചനകളുണ്ടായിരുന്നു. എല്‍.എ.സിയില്‍ സിക്കിം ലഡാക്ക് മേഖലകളില്‍ ഏതാനും ദിവസങ്ങളായി ഇന്ത്യ, ചൈനീസ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ഗല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലുണ്ടായതും, 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതും. പ്രദേശത്തെ തങ്ങളുടെ കീഴിലേക്ക് കൊണ്ടുവരിക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് ചൈനയുടെ പ്രകോപന ശ്രമങ്ങള്‍ എന്നത് വ്യക്തമാണ്. അതിന്റെ ഭാഗമായി തന്നെ ഗല്‍വാന്‍ താഴ്വരയെ തങ്ങളുടെ സ്വന്തമായാണ് അവര്‍ ചിത്രീകരിക്കുന്നതും. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ഇന്നലെ നടത്തിയ പ്രസ്താവനയും ഇതാണ് പറയുന്നത്. ഇന്ത്യ തങ്ങളുടെ പ്രദേശത്ത് കയറി പ്രകോപനം സൃഷ്ടിച്ചുവെന്നും, തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നുമുള്ള തരത്തിലാണ് ഈ പ്രശ്നത്തെ ചൈന ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നത്.

തര്‍ക്കബാധിത പ്രദേശങ്ങളില്‍ കടന്നുകയറി തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കുകയും പിന്നീട് അതിന്മേല്‍ തങ്ങളുടെ അവകാശവാദം സ്ഥാപിക്കുക എന്നതുമാണ് ചൈനയുടെ രീതി. ചൈനയുടെ മറ്റ് അതിര്‍ത്തി രാജ്യങ്ങളുടെ വിഷയത്തിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടേയും കയ്യൂക്കിലൂടെ ഇന്ത്യയുടെ പ്രദേശം തങ്ങളുടേതാക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ ഇന്ത്യന്‍ സെനികര്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. ലഡാക്കിലും അരുണാചല്‍ പ്രദേശിലുമെല്ലാം ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ദര്‍ബുക്-ഷയോക്-ദൗലത്ത് ബെഗ് ഓള്‍ഡീ (ഡിഎസ്ഡിബിഒ) റോഡിന്റെ നിര്‍മ്മാണം, മേഖലയിലെ നിരവധി പാലങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ചൈനയെ പെട്ടന്ന് പ്രകോപിപ്പിച്ചിരിക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇന്ത്യ അതിവേഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് തടസ്സമാകുമെന്ന ചിന്തയും ചൈനയുടെ പൊടുന്നനെയുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്.

എന്നാല്‍ ഇതിനെല്ലാം മേലെയായി നില്‍ക്കുന്നത് ടിബറ്റിന്റെയും, ദലൈ ലാമയുടേയും വിഷയമാണ്. അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കാനുള്ള തങ്ങളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ തടസ്സമായി ഇന്ത്യ എത്തരുതെന്ന് ഏറെ നാളുകളായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. നിലവിലെ ദലൈലാമ ഇന്ത്യ ആസ്ഥാനമാക്കി ടിബറ്റന്‍ ഭരണകൂടത്തോടൊപ്പാണ് താമസിക്കുന്നത്. ചൈനക്ക് മുന്നില്‍ ഇതും ഒരു പ്രശ്നമാണ്.

മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ചൈനയുടെ നീക്കമെന്നോണമാണ്. കൊറോണയുടെ ഉത്ഭവ സ്ഥാനമെന്ന നിലയില്‍ വര്‍ധിച്ചു വരുന്ന വിമര്‍ശനങ്ങളെ വഴി തിരിച്ചു വിടാന്‍ ഇപ്പോള്‍ ചൈനക്ക് സാധിച്ചിട്ടുണ്ട്. ലോകത്തെ കീഴ്മേല്‍ മറിച്ച വൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് ഡബ്ല്യു.എച്ച്.ഒ അടക്കം ചൈനയോട് വിശദീകരണം തേടിയിരുന്നു. വിഷയത്തിന്റെ പേരില്‍ രാജ്യത്തിനകത്ത് പോലും പ്രസിഡന്റ് ഷി ജിന്‍ പിംഗ് വിമര്‍ശിക്കപ്പെട്ടിരുന്നു. കൊറോണക്ക് ശേഷം സംഭവിച്ച മാറ്റങ്ങളും, ലോകരാജ്യങ്ങള്‍ക്ക് മേല്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു മുന്‍കൈ നേടിയതുമെല്ലാം ചൈന സശ്രദ്ധം നിരീക്ഷിച്ചു വരികയായിരുന്നു. പൂര്‍ണമായും കൊറോണ പ്രതിരോധത്തില്‍ ശ്രദ്ധ ഊന്നിയിരിക്കുന്ന രാജ്യത്തെ ആക്രമിക്കാനുള്ള കൃത്യസമയം ഇതാണെന്നും ചൈന കരുതിയിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies