മോസ്‌കോ: അഫ്ഗാനില്‍ താലിബാന് സഹായം നല്‍കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. അമേരിക്ക ശക്തമായ താവളമൊരുക്കിയിട്ടുള്ള അഫ്ഗാന്‍ മേഖലയില്‍ ഭരണകൂടത്തിനെതിരെ നിരന്തരം യുദ്ധം ചെയ്യുന്ന താലിബാനും മറ്റ് ഭീകരസംഘടനകള്‍ക്കും റഷ്യ ആയുധവും പണവും നല്‍കുന്നുവെന്നാണ് ആരോപണം. സമാധാന കരാര്‍ ഒപ്പിട്ട് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ നടപടി പുരോഗമിക്കുന്നതിനിടെയാണ് റഷ്യക്കെതിരെ ആരോപണം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ ഉന്നയിക്കുന്നത്. അമേരിക്ക കേന്ദ്രമായ ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍പോസ്റ്റുമാണ് റഷ്യക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയ്‌ക്കൊപ്പം യൂറോപ്പിലെ ചിലകൊലപാതകങ്ങള്‍ക്ക് പിന്നിലും റഷ്യന്‍ ചാരസംഘടനയുടെ കൈയ്യുണ്ടെന്നും മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.
Stop producing #fakenews that provoke life threats, @nytimes.
We demand the relevant #US authorities take effective measures to ensure the fulfillment of their international obligations under the Vienna Convention on Diplomatic Relations of 1961. @StateDept @FBI @DHSgov ⬇️ https://t.co/Ows7srg3IH
— Russian Embassy in USA 🇷🇺 (@RusEmbUSA) June 27, 2020
റഷ്യക്കെതിരെ അമേരിക്കയില്‍ രൂപംകൊള്ളുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടെ റഷ്യ തങ്ങളെ സഹായിക്കുന്നില്ലെന്ന വാദവുമായി താലിബാനും രംഗത്തെത്തിക്കഴിഞ്ഞു. ട്രംപ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ മാര്‍ച്ച് മാസം പരാമര്‍ശിച്ചെങ്കിലും വൈറ്റ്ഹൗസ് അത് നിഷേധിച്ചിരുന്നു.
‘ അമേരിക്കന്‍ പ്രസിഡന്റോ വൈസ്പ്രസിഡന്റോ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒരു രാജ്യത്തിന്റെ ഔദ്യോഗിക നിലപാടായി കാണരുത്’ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറി കെയ്‌ലീഗ് പ്രസ്താവന പുറത്തുവിട്ടത്.
അമേരിക്കയോടും സഖ്യകക്ഷികളുടേയും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി ആര്‍യുവാണ് നീക്കങ്ങള്‍ നടത്തുന്നതെന്നും മാദ്ധ്യമങ്ങള്‍ ആരോപിച്ചിരുന്നു.