ഡല്‍ഹി: ക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് നിലപാട് വ്യക്തമാക്കി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും രംഗത്തെത്തി. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനമെടുത്തത് രാജ്യസുരക്ഷയെ മുൻനിർത്തിയാണ്. രാജ്യവിരുദ്ധ നിലപാടുകൾക്ക് പിന്തുണയില്ലെന്നും മുഗുൾ റോഹ്ത്തഗി വ്യക്തമാക്കി.
അതേ സമയം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായതായി വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന വാർത്തകളും പിന്നീട് പുറത്തുവന്നു.
രാജ്യസുരക്ഷയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആപ്പിന്റെ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതില്‍ ജനപ്രിയ ആപ്പായ ടിക്ക് ടോക്കും ഉള്‍പ്പെടുന്നു. ഇത്തരത്തിലൊരു ട്വീറ്റ് ആണ് പ്രശാന്ത് ഭൂഷന്റെ പേരിൽ പ്രചരിക്കുന്നത്.
ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിനു പിന്നാലെ ആണ് ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള 59ആപ്പുകൾക്കാണ് നിരോധനം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ടിക് ടോക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.
ഇന്ത്യയുടെ തീരുമാനത്തെ ലോകരാജ്യങ്ങള്‍ പോലും പ്രശംസിച്ചു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെ കാണുന്നു എന്നായിരുന്നു ചൈനയുടെ പ്രതികരണം.