കൊച്ചി: കൊച്ചിയിൽ വീണ്ടും പിഞ്ചുകുഞ്ഞിന് നേരെ അച്ഛന്റെ ദേഹോപദ്രവം. തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ അച്ഛന് പൊള്ളിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാത്രിയിലാണ് മദ്യലഹരിയിലെത്തിയ അച്ഛൻ തറയില്‍ വിരിച്ച പായയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വലിച്ചെറിയുകയും ഉപദ്രവിക്കുകയും ചെയ്തത്. സമീപത്ത് നിന്ന് അമ്മ കുഞ്ഞിനെ പിടിക്കാന്‍ കഴിഞ്ഞത് കൊണ്ട് വന്‍ അപകടത്തില്‍ നിന്ന് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് രക്ഷപ്പെട്ടു. ഇതിന് മുന്‍പും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളില്‍ തനിക്കും മര്‍ദനം പതിവാണെന്ന് അമ്മയും പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ദ്രേഹോപദ്രവമേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാരുടെ അന്വേഷണത്തിലാണ് അച്ഛൻ ഉപദ്രവിച്ചതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍തന്നെ ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും പൊള്ളിയതിന്റെയും പാടുകളുണ്ട്.
രണ്ട് മാസം മുന്‍പ് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് അയല്‍ക്കാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചതോടെയാണ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചത്. നിരന്തരമായി മദ്യപിച്ച് വീട്ടിലെത്തിയാല്‍ കുഞ്ഞിനെ മര്‍ദ്ദിക്കാറുണ്ടെന്നും വീട്ടുകാരും പരാതി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.