കൊച്ചി : കൊറോണ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്ന കൊച്ചിയിലും കനത്ത ജാഗ്രത. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കലൂരിൽ കൂട്ടം കൂടി നിന്ന തൊഴിലാളികളെ എസിപി ലാൽജിയുടെ നേതൃത്വത്തിൽ മാറ്റി. കലൂർ ബസ് സ്റ്റാൻഡിലും പരിസരത്തും പോലീസ് വ്യാപക പരിശോധന നടത്തി. കലൂർ മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കാത്ത രണ്ട് കടകൾ അടപ്പിച്ചു. 4 പേരെ കസ്റ്റഡിയിൽ എടുത്തു.
അതേസമയം, ആലുവയിലെ സാഹചര്യം എറണാകുളത്തേക്കാൾ മോശമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ആലുവ മാർക്കറ്റിൽ ഇനി മുതൽ മൊത്തക്കച്ചവടം മാത്രമെ അനുവദിക്കൂ. ആലുവയിലെ സാഹചര്യം വഷളാകുകയാണ്. മാസ്ക്ക് ഉപയോഗിക്കാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. ഈ നില തുടർന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് മന്ത്രി വിഎസ് സുനിൽ കുമാറിന്റെ പ്രതികരണം.