ഹോങ്കോംഗ്: ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ചൈന. ഹോങ്കോംഗിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ചൈനാ വിരുദ്ധ പരാമര്‍ശമുള്ള എല്ലാ പുസ്തകങ്ങളും നീക്കാനാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയി രിക്കുന്നത്. ആഗോളതലത്തിലെ ഒരു തരത്തിലുള്ള പരാമര്‍ശങ്ങളടങ്ങിയ പുസ്തകങ്ങളും ഇനി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാനോ പഠിക്കാനോ ലഭിക്കില്ലെന്നതാണ് പുതിയ അവസ്ഥ. ചൈന നടപ്പാക്കികഴിഞ്ഞ ദേശീയ സുരക്ഷാ നിയമത്തിന്റെ കാടത്തപരമായ സമീപനം എല്ലാ മറകളും ഭേദിച്ച് പുറത്തുവരികയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ചൈനയുടെ ക്രിമിനല്‍ നിയമങ്ങളിലെ ഏതെങ്കിലും വകുപ്പുകളെ വിമര്‍ശിക്കുന്ന ഒന്നും ഒരു പുസ്തകത്തിലും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ദേശീയ സുരക്ഷാ നിയമത്തിന് സഹായക രമല്ലാത്ത പരാമര്‍ശം വരുന്ന എല്ലാ അത്തരം പ്രസിദ്ധീകരണങ്ങളും ഉടന്‍ നീക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുപ്രകാരം അന്താരാഷ്‌ട്ര തലത്തില്‍ ഹോങ്കോംഗിന്റെ സ്വയംഭരണാവകാശ ത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നും അവശേഷിപ്പിക്കാതിരിക്കാനാണ് ശ്രമം.
നിലവില്‍ പുതിയ 9 പുസ്തകങ്ങള്‍ ഹോങ്കോംഗ് ലൈബ്രറികളില്‍ പുതുതായി ചേര്‍ത്തിരി ക്കുന്നത് ചൈനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് കണ്ട് ഇന്നലെ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. അത്തരം പുസ്തകങ്ങള്‍ കൈവശം വെച്ചവരേയും പുസ്തകം വായിക്കാന്‍ കൊണ്ടുപോയവരേയും രഹസ്യമായി നിരീക്ഷിക്കുകയാണ്. ദ ലീഷര്‍ ആന്റ് കള്‍ച്ചറല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരിലാണ് ഹോങ്കോംഗിലെ സാംസ്‌ക്കാരിക വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ചൈനക്കെതിരെ പ്രക്ഷോഭം നയിക്കുന്ന സംഘടനകളുമായി അനുഭാവമുള്ള ജോഷ്വാ ചീ വുംഗ്, ഹൊറേസ് വാന്‍ കാന്‍, അഭിഭാഷകയായ താനിയ ചാന്‍ എന്നിവര്‍ എഴുതിയ പുസ്തകങ്ങളാണ് പിടിച്ചെടുത്തത്.