പേരിൽ 60 കേസുകൾ ; യുപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി ;ഒടുവിൽ വാളെടുത്തവൻ വാളാൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേരിൽ 60 കേസുകൾ ; യുപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി ;ഒടുവിൽ വാളെടുത്തവൻ വാളാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2020, 05:18 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : പതിനൊന്ന് കൊലപാതക്കേസുകളുൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയായിരുന്നു ഇന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുപിയിലെ അധോലോക കുറ്റവാളി വികാസ് ദുബെ. കമ്യൂണിസ്റ്റ് ഭീകര സംവിധാനം പോലെ ഒരു ഗ്രാമം മുഴുവൻ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കാൺപൂരിലെ ബിക്രു ഗ്രാമം ദുബെയുടെ ഗ്രാമം എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്.

1990 ൽ ക്രിമിനൽ പ്രവർത്തനങ്ങൾ ആരംഭിച്ച ദുബെ താമസിയാതെ കൊടും കുറ്റവാളിയായി മാറുകയായിരുന്നു. സ്വന്തമായി ഒരു ഗ്യാങ്ങ് വളർത്തിയെടുത്ത ഇയാൾ രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടി കൊല്ലാൻ തയ്യാറായതോടെ പെട്ടന്ന് തന്നെ രാഷ്‌ട്രീയത്തിലേക്കുമെത്തി. ബി‌എസ്‌പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദുബെ സമാജ്‌വാദി പാർട്ടിയിൽ അംഗമാണെന്ന് ഇയാളുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

2001 ൽ യുപി സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ ദുബെ പക്ഷേ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ തെളിവില്ലെന്നായിരുന്നു വിധി. പിന്നീട് വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് കിരീടം വയ്‌ക്കാത്ത രാജാവായി ജീവിച്ചു.

ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറിയതോടെ ഗുണ്ടകൾക്കെതിരെ ശക്തമായ അടിച്ചമർത്തൽ ആരംഭിച്ചതാണ് ദുബെക്ക് വിനയായത്. എങ്കിലും സ്വന്തമായ സംവിധാനങ്ങളും എന്തിനും പോന്ന അണികളും തനിക്ക് സുരക്ഷയൊരുക്കുമെന്ന് ഇയാൾ കരുതിയിരുന്നു. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്ത ഒരു കേസിലെ അന്വേഷണം കടുപ്പിച്ചതോടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഇയാൾക്ക് അറിയാമായിരുന്നു.

ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ക്രൂരമായി വധിച്ചതോടെ പൊലീസ് അതിശക്തമായി തന്നെ ദുബെ സംഘത്തിനെതിരെ തിരിഞ്ഞു. എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിൽ മൂന്നു പേരെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ദുബെയുടെ സംഘം. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന സമഗ്രമായ അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കുള്ള ദുബെയുടെ ആറു കൂട്ടാളികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഗത്യന്തരമില്ലാതെ മദ്ധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിലെത്തിയ ദുബെയെ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.മദ്ധ്യപ്രദേശിൽ നിന്ന് യുപിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുബെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

പൊലീസ് റെയ്ഡിന്റെ വിവരങ്ങൾ ദുബെക്ക് ചോർത്തിക്കൊടുത്ത പൊലീസുകാർ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകരെ ഒറ്റുകൊടുത്ത ഇവരുടെ നടപടി പൊലീസ് സേനയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ ഇവർക്കെതിരെ എടുക്കാനാണ് യോഗി സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags: encountervikas dubey
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies