മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് തടവിലായ പൂച്ച ജയില്‍ ചാടിയതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയിലെ ഉയര്‍ന്ന സുരക്ഷയുള്ള ജയിലില്‍ നിന്നാണ് പൂച്ച രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് ജയിൽ വളപ്പിനുള്ളിൽ പ്രവേശിച്ച പൂച്ചയെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത് . രണ്ട് ഗ്രാമിനോട് അടുത്ത് ഹെറോയില്‍, രണ്ട് സിം കാര്‍ഡുകള്‍, മെമ്മറി ചിപ്പ് എന്നിവ പൂച്ചയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉയര്‍ന്ന സുരക്ഷയുള്ള വെളികട ജയിലില്‍ നിന്നും ഞായറാഴ്ചയാണ് പൂച്ച ചാടി പോയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും വിഷയത്തില്‍ ജയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ജയിലിന്റെ ചുമരുകളിലേയ്ക്ക് ചെറിയ മയക്കുമരുന്ന് പാക്കറ്റുകള്‍, സെല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവ ആളുകള്‍ വലിച്ചെറിയുന്നത് കൂടുന്നതായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലാണ് ഇപ്പോൾ ശ്രീലങ്ക . കഴിഞ്ഞ ആഴ്ച്ച കൊളംബോയുടെ പ്രാന്തപ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്ത ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
മൈത്രീപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പല ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നടപടികൾ വന്നിട്ടില്ല .1976ന് ശേഷം ശ്രീലങ്കയില്‍ ഇതുമായി ബന്ധപ്പെ ട്ട ഒരുകേസിലും വധശിക്ഷ നടപ്പിലാക്കിയിട്ടുമില്ല.