ഫ്രാങ്ക്ഫർട്ട്, ജർമനി : ലോകത്ത് ആകമാനം ഉള്ള ഫാക്ടറികളിൽ തൊഴിൽ എടുക്കുവാൻ തയാറായി നിൽക്കുന്നത് 40 ലക്ഷം റോബോട്ട് തൊഴിലാളികൾ എന്ന് അന്താരാഷ്‌ട്ര റോബോട്ടിക് ഫെഡറേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ട്.
റോബോട്ടുകളുടെ എണ്ണത്തിൽ ഉണ്ടാവുന്ന ഈ വളർച്ച എൻജിനീയറിംഗ്, ടെക്നോളജി പോലെ സാങ്കേതിക നൈപുണ്യം ആവശ്യമായ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ലോക രാജ്യങ്ങളും കമ്പനികളും തങ്ങളുടെ വിദ്യാഭ്യാസ / ട്രെയിനിംഗ് പദ്ധതികൾ ഇത് അറിഞ്ഞു കൊണ്ട് ആവിഷ്കരിക്കും. വൈദഗ്‌ദ്ധ്യം ആവശ്യം ഇല്ലാത്ത തൊഴിലുകൾ ഈ റോബോട്ടുകൾ ഇല്ലാതെ ആക്കും എന്ന ആശങ്ക വേണ്ട. എന്നാൽ ഈ റോബോട്ടുകളൊടോപ്പം തൊഴിൽ ചെയ്യുവാൻ ഉള്ള പ്രാവീണ്യം തോഴിലാളികളിൽ വളർത്തി എടുക്കണം എന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു
മനുഷ്യർക്ക് മാത്രം സാധ്യമായ ജോലികൾ ചെയ്യുവാൻ സാധിക്കുന്ന റോബോട്ടുകൾ നിർമിക്കുവാൻ ഉള്ള ശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇത് ഏറെക്കുറെ സാധ്യമായത് ടെക്നോളജിയുടെ വളർച്ചയോട് കൂടി ആണ്. കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്ത്, ചിട്ടയായി തൊഴിൽ ചെയ്യുന്ന റോബോട്ടുകൾ വ്യാപകമായി തുടങ്ങിയത് ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾ അവരുടെ warehouse കൈകാര്യം ചെയ്യുവാൻ റോബോട്ടുകളെ ആശ്രയിക്കാൻ തുടങ്ങുന്നതോടു കൂടി ആണ്. 2010 കാലഘട്ടത്തിൽ വൻകിട കമ്പനികൾ മാത്രം ആശ്രയിച്ചിരുന്ന റോബോട്ടിക്സ് ഇന്ന് ചെറുകിട, ഇടത്തരം വ്യവസായങ്ങളും ആശ്രയിക്കുന്നു.
അതിവേഗ പ്രവർത്തനവും, അപകടങ്ങളും നാശനഷ്ടങ്ങളും ഗണ്യമായി കുറയുന്നത് സ്വന്തം ഫാക്ടറിയിലെ തൊഴിലുകൾ റോബോട്ടുകളെ ഏല്പിക്കുവാൻ മാനേജ്മെന്റുകളെ പ്രേരിപ്പിക്കുക ആണ്. ഇത് ഉയർത്തുന്ന ബിസിനസ് സാധ്യതകളോടൊപ്പം പ്രതിയോഗികളുമായി കിടപിടിക്കുവാനും ഇത് അനിവാര്യം ആയി മാറുകയാണ്. കൊറോണ കാലത്തിന് ശേഷം വരുന്ന സാമ്പത്തിക വിപ്ലവത്തിൽ റോബോടോക്സിൻ മുഖ്യ പങ്കു വഹിക്കുമെന്നും റിപ്പോർട്ട് പ്രത്യാശ പ്രകടിപ്പിച്ചു
Comments