ലിസ്ബണ്‍: ബയേണ്‍ മ്യൂണിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. ലയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ മ്യൂണിച്ച് ഫൈനലിലേയ്‌ക്ക് കടന്നത്. പി.എസ്.ജിയാണ് കലാശപ്പോരാട്ടത്തില്‍ എതിരാളി. നാബ്രിയുടെ ഇരട്ടഗോളുകളും സൂപ്പര്‍താരം റോബെര്‍ട്ട് ലെവൻഡോവ്സ്കിയുടെ ഗോളുമാണ് ടീമിന് മികച്ച ജയം സമ്മാനിച്ചത്.
കളിയുടെ 18-ാം മിനിറ്റില്‍ തന്നെ ബയേണ്‍ മുന്നിലെത്തി. സെര്‍ജീ നാബ്രിയാണ് ഗോള്‍ നേടിയത്.33-ാം മിനിറ്റില്‍ തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയ നാബ്രി ടീമിന് 2-0ന്റെ ലീഡും നല്‍കി. കളിയുടെ അവസാന മിനിറ്റില്‍ ലെവൻഡോവ്സ്കിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
ഫൈനലില്‍ പി.എസ്.ജിയാണ് എതിരാളികള്‍. ഇന്നലെ നടന്ന സെമിയില്‍ ലീപ്‌സിഗിനെ തോല്‍പ്പിച്ചാണ് നെയ്മറുടെയും എംബാപ്പേയുടേയും ടീമായ പി.എസ്.ജി ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്.















