ലണ്ടന്‍: ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ അതാത് രാജ്യത്തിന് വെളിയിലുള്ളവര്‍ മുതല്‍ മുടക്കുന്നതില്‍ തെറ്റില്ലെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍. യൂറോപ്പ്യന്‍ ക്ലബ്ബുകളടക്കം നിരവധി വന്‍കിട ക്ലബ്ബുകളില്‍ മുതല്‍മുടക്കിയത് അറേബ്യയില്‍ നിന്നും ചൈനയിലില്‍ നിന്നുമുള്ള വ്യവസായികളാണ്. ഇതു സംബന്ധിച്ചാണ് ഫിഫ അത് തെറ്റല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പി.എസ്.ജിയില്‍ അറേബ്യന്‍ വ്യവസായി മുതല്‍ മുടക്കിയതടക്കം ചില ക്ലബ്ബുകള്‍ പരാതി ഉന്നയിച്ചിരുന്നു. അതാത് രാജ്യത്തിന് പുറത്തുനിന്നുള്ളവരുടെ നിക്ഷേപം സ്വീകരിക്കുന്നത് സാമ്പത്തിക അസന്തുലനം സൃഷ്ടിക്കുമെന്നും വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ക്കെതിരാണെന്നും ചെറു ക്ലബ്ബുകള്‍ ഉന്നയിച്ചു.
താരങ്ങളെ വന്‍തുക മുടക്കി കയ്യിലാക്കാന്‍ അവിശുദ്ധ പണമിടപാടുകളിലേയ്‌ക്ക് ക്ലബ്ബുകളെ കൊണ്ടുപോകാനും നടപടി വഴിതെളിയ്‌ക്കുമെന്ന ഗുരുതരമായ ആരോപണവും വിവിധ ലീഗുകളിലെ പിന്‍നിര ക്ലബ്ബുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്താരാഷ്‌ട്രമാദ്ധ്യമങ്ങളാണ് 2019 ഡിസംബറില്‍ ക്ലബ്ബ് മുതലാളിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയാക്കിയത്.
നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിന്റെ 75 ശതമാനം ഓഹരിയും ആരാധകരുടെ കയ്യിലാണ്. ഒപ്പം അഡിഡാസും കാര്‍നിര്‍മ്മാ താക്കളായ ഓഡിയും അലയൻസ് ഇൻഷുറൻസും സംയുക്തമായി ഓഹരി പങ്കാളിത്തമുണ്ട്. റയ്ല്‍ മാഡ്രിഡും ബാഴ്‌സലോണയും ആരാധകരുടെ ഓഹരി പങ്കാളിത്തത്തിലാണ് നിലനില്‍ക്കുന്നത് എന്നാല്‍ മറ്റ് പല വമ്പന്‍ ക്ലബ്ബുകളും അവരുടെ സ്വന്തം നാടിന് വെളിയിലുള്ള വ്യവസായികളുടെ കയ്യിലാണെന്നത് ഏറെ ചര്‍ച്ചയായിരിക്കുന്ന വസ്തുതയാണ്.
യുവന്റസിന്റെ മുഖ്യമായ പങ്കാളിത്തം ഫിയറ്റ് മോട്ടോര്‍ ഗ്രൂപ്പ് ഉടമകളായ ആഗ്നെല്ലിക്കാ ണെങ്കില്‍ ഇന്റര്‍ മിലാന്റെ 70 ശതമാനം ഓഹരിയും ചൈനയിലെ ഇലട്രോക്‌സിക്‌സ് ഭീമനായ സുണ്ണിംഗിനാണ്. എ.സി മിലാന്റെ അവകാശം അമേരിക്കയിലെ എലിയറ്റ് മാനേജ്‌മെന്റ് എന്ന സ്‌റ്റോക് മാര്‍ക്കറ്റ് വമ്പന്മാര്‍ കയ്യാളുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമ അബുദാബിയിലെ ഷേഖ് മന്‍സൂര്‍ ബിന്‍ സയ്യദ് അലി നഹ്യാനാണ്.
ലണ്ടനിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ അമേരിക്കന്‍ വ്യവസായി ഗ്ലാസററും ലിവര്‍പൂളിന്റെ ഉടമകളും അമേരിക്കയിലെത്തന്നെ ഫെന്‍വേ സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പുമാണ്. ചെല്‍സിയെ റഷ്യയുടെ കോടീശ്വരന്‍ രോമാന്‍ അബ്രഹാമോവിച്ചാണ് വാങ്ങിയത്.
Comments