വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:15 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം എന്ന് പറയുന്ന പ്രദേശത്താണ്  കീർത്തികേട്ട ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എട്ട് കൈകളോട് കൂടിയ വനദുർഗ്ഗയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ . മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചക്കുളത്തമ്മയെ കാണാൻ ജാതി – മത വ്യത്യാസമില്ലാതെ ഭക്തർ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകി എത്തുന്നു . സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായ ചക്കുളത്തമ്മയെ മനസ്സിൽ സൂക്ഷിക്കുന്ന ഭക്തർക്ക് മനഃശ്ശാന്തിയും , സുഖവും , സന്തോഷവും സുനിശ്ചിതമാണ് . ഈ ക്ഷേത്രത്തിൽ അമ്മക്കൊപ്പം ഉപദേവതകളായി ശിവൻ , വിഷ്ണു , ഗണപതി , ശാസ്താവ് , നവഗ്രഹങ്ങൾ , സുബ്രമണ്യൻ , ഹനുമാൻ , യക്ഷിയമ്മ എന്നിവരും കുടികൊള്ളുന്നു .

മൂവായിരം വർഷത്തിന് മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരുകാലത്ത് സർപ്പങ്ങളും , വന്യ മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്ന കൊടുംകാടായിരുന്നു . ഒരിക്കൽ ഒരു വേടൻ തന്റെ ഭാര്യയും മക്കളുമായി ഈ കാട്ടിൽ വിറക് ശേഖരിക്കാൻ എത്തുകയുണ്ടായി . കാട്ടിലൂടെ നടക്കുന്നതിനിടയിൽ ഒരു സർപ്പം അവർക്കു നേരെ ചീറിയടുക്കുകയും വേടൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന മഴുവെടുത്തു സർപ്പത്തിന് നേരെ വീശുകയും ചെയ്തു . എന്ത് കാരണത്താലോ മഴു കൊള്ളാതെ സർപ്പം അപ്രത്യക്ഷമാവുകയും ചെയ്തു .

ഒരിക്കൽ ഉപദ്രവിച്ച സർപ്പത്തെ വെറുതെ വിടുന്നത് ആപത്താണ് എന്നറിയാവുന്ന വേടൻ എങ്ങിനെയും സർപ്പത്തെ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ കാടിനുള്ളിലൂടെ കുറെ ദൂരം നടന്നു. ഒടുവിൽ അയാൾ ഒരു ചിതൽപുറ്റിൽ സർപ്പം ചുറ്റി പിണഞ്ഞു കിടക്കുന്നത് കാണുകയും , അത് താൻ തേടി നടന്ന സർപ്പം തന്നെയാണ് എന്ന് മനസിലാക്കുകയും ചെയ്തു . എങ്ങിനെയും ആ സർപ്പത്തെ കൊല്ലണം എന്നുദ്ദേശത്തോടെ അയാൾ മഴു ആഞ്ഞു വീശി . എന്നാൽ ഒരു പ്രാവശ്യം പോലും അത് സർപ്പത്തിന് മേൽ പതിഞ്ഞില്ല മാത്രവുമല്ല ചിതല്പുറ്റു പൊട്ടി അതിൽ നിന്ന് വെള്ളം, നെല്ല് , അരി , ദർഭ എന്നിവ പ്രവഹിക്കുവാനും തുടങ്ങി. . ഇത്രയും സമയമായപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടികളും വേടന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു .

ചിതൽപുറ്റിൽ നിന്ന് വരുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിരുന്ന അവരുടെ മുന്നിൽ ഒരു സന്യാസി ശ്രേഷ്ഠൻ പ്രത്യക്ഷനായി. ഈ ചിതൽപുറ്റിനുള്ളിൽ ആദിപരാശക്തിയുടെ വനദുർഗ്ഗ സങ്കല്പത്തിൽ ഉള്ള ശിലയുണ്ടെന്നും , പുറ്റ് പൊട്ടിച്ചു ശില പുറത്തെടുത്തു വേണ്ട പൂജാദി കർമ്മങ്ങൾ ഒക്കെ ചെയ്യണം എന്നും അരുളി ചെയ്തു. സന്യാസി ശ്രേഷ്ഠൻ തന്നെ ചിതല്പുറ്റു പൊട്ടിച്ചു ദേവിയുടെ ശില പുറത്തെടുക്കുകയും ഉടൻ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു . വേടൻ കാട്ടിൽ നിന്ന് പൂവും മറ്റും കൊണ്ട് വന്നു ദേവിക്ക് അർച്ചന നടത്തുകയും ചെയ്തു . അന്ന് രാത്രി വേടൻ കണ്ട സ്വപ്നത്തിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട സന്യാസി നാരദനാണെന്ന് വെളിപ്പെട്ടു .

പിറ്റേന്ന് പുലർച്ചയായപ്പോഴേക്കും ധാരാളം ആളുകൾ അവിടേക്ക് എത്തിച്ചേരുകയും ദേവിക്ക് അർച്ചനകളും മറ്റും നടത്തുവാനും തുടങ്ങി . ആത്മീയ അന്തരീക്ഷം നിലനിന്ന ആ പ്രദേശത്ത് ശരിയായ മാതൃകയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് പട്ടമന ഇല്ലത്തെ നമ്പൂതിരിമാരാണ് . പട്ടമന ഇല്ലം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് . ഇന്നും ഭക്തിയോടെ അവർ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തു പോരുന്നു .

കുട്ടികളെ വളരെയധികം പ്രിയമാണ് ചക്കുളത്തമ്മക്ക് , അതിനാൽ തന്നെ കുട്ടികളുമായിട്ടാണ് ഭക്തർ മിക്കവാറും അമ്മയെ വണങ്ങാൻ എത്തുന്നത് . വിളിച്ചാൽ വിളികേൾക്കുന്ന ആദിപരാശക്തിയായ ചക്കുളത്തുകാവിലമ്മയുടെ തിരുമുറ്റം പലതരത്തിലുള്ള മഹാത്ഭുതങ്ങൾക്കും സാക്ഷിയാണ് .

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് ചക്കുളത്തുകാവിൽ പൊങ്കാല നടത്തപ്പെടുന്നത് . ലക്ഷകണക്കിന് സ്ത്രീജനങ്ങൾ ആണ് ഇവിടെ അമ്മക്ക് പൊങ്കാല സമർപ്പിക്കുവാൻ എത്തുന്നത് . എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച ചക്കുളത്തുകാവിൽ വിശേഷപ്പെട്ട ദിനമായതിനാൽ അന്ന് ധാരാളം ഭക്ത ജനങ്ങൾ അമ്മയെ കാണുവാനായി തിരുമുൻപിൽ എത്തുന്നു . നാരീപൂജ , കളമെഴുത്തും പാട്ടും , പന്ത്രണ്ട് നോയമ്പ് മഹോത്സവം എന്നിവ ചക്കുളത്തുകാവിലെ പ്രധാന ചടങ്ങുകളിൽ ചിലതാണ് .

Tags: kerala templesTemples in Kerala
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies