കൊറോണ ഭീതിയിൽ ജെഇഇ മെയിൻ, നീറ്റ് തുടങ്ങിയ പരീക്ഷകൾ പലതവണ മാറ്റിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്തു കൊണ്ട് നാഷണൽ ടെസ്റ്റ് ഏജൻസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരേയും നീറ്റ് സെപ്റ്റംബർ 13 നും നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാലമായതുകൊണ്ട് കുട്ടികൾ കൂട്ടമായി ചെല്ലുന്നതൊഴിവാക്കി, ഓരോ കുട്ടികളും എത്തേണ്ട സമയവും, കൊണ്ടുവരേണ്ട സാധനങ്ങളും അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുത്തും. കൊറോണയ്‌ക്കെതിരെയെടുക്കുന്ന എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നത്.
പരീക്ഷ നടത്തുന്നതിന് മുൻപ് പരീക്ഷ ഹാളുകൾ മുഴുവനായി വൃത്തിയാക്കണം. ഗേറ്റ്, കോണിപ്പടി, ഭിത്തി, വേസ്റ്റ് ബാസ്കറ്റ് തുടങ്ങിയ എല്ലാം അണുവിമുക്തമാക്കണം. പരീക്ഷഹാളിൽ കയറുന്നതിനു മുൻപ് അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും താപനില പരിശോധിക്കണം. 37.4 ഡിഗ്രി സെൽഷ്യസ്/ 99.4 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലുള്ളവരാണെങ്കിൽ ഐസൊലേഷൻ മുറി കൊടുക്കണം. മാസ്ക്, ഗ്ലൗസ്, വെള്ളക്കുപ്പി, സാനിറ്റൈസർ, അഡ്മിറ്റ് കാർഡ് തുടങ്ങിയവയാണ് പരീക്ഷഹാളിൽ കയറ്റാൻ അനുവദിക്കുള്ളു. ബി ആർക്കുക്കാർക്ക് ജ്യോമെട്രി ബോക്സ്, പെൻസിൽ, റബ്ബർ തുടങ്ങിയവ ഉപയോഗിക്കാം.
അതുപോലെ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള രീതിയിൽ അഞ്ചു കുട്ടികളെ വീതമാണ് കുട്ടികളെ ഇരിപ്പിടത്തിലേക്ക് എത്തിക്കേണ്ടത്. അധ്യാപകർ കുട്ടികളുടെ ദേഹത്തോ, അവരുടെ രേഖകളിലോ സ്പർശിക്കാൻ പാടില്ല. രേഖകൾ കാണിച്ചാൽ മാത്രം മതി. അധ്യാപകരുടെ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിക്കുമ്പോഴും കുട്ടികളെ സ്പർശിക്കാൻ പാടില്ല. കുട്ടികൾ കൈയൊപ്പ് രേഖപ്പെടുത്തുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. വിരലടയാളം ആവശ്യമില്ല. അതുപോലെ പരീക്ഷാഹാളിൽ കുടിവെള്ള വിതരണം ഉണ്ടാവുകയില്ല. കുട്ടികളുടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളിലാണിതെല്ലാം.
Comments