ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. ലോക ഒന്നാം നമ്പറും കിരീടം നേടാന്‍ സാദ്ധ്യതയുമുണ്ടായിരുന്ന നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. കളിക്കിടെ നടത്തിയ പ്രകോപനമാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താക്കാന്‍ കാരണം. പ്രകടനം മോശമാകുന്ന അവസ്ഥയില്‍ ലൈന്‍ റഫറിയ്‌ക്ക് നേരെ പന്തടിച്ചാണ് ജോക്കോവിച്ച് പ്രതിഷേധിച്ചത്.
Novak Djokovic just got tossed for this pic.twitter.com/9rQFzMW9uZ
— Gump Cathcart (@bubbagumpino) September 6, 2020
ലൈന്‍ ജഡ്ജിന്റെ തൊണ്ടയില്‍ പന്തുകൊള്ളുന്ന തരത്തിലേയ്‌ക്ക അതീവ ഗുരുതരമായ പ്രകോപനമാണ് സെർബിയൻ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് യു.എസ്.ഓപ്പണ്‍ അധികൃതര്‍ അറിയിച്ചു. പാബ്ലോ കരേനോ ബുസ്റ്റയ്‌ക്കെതിരെയുള്ള മത്സരത്തിനിടെയാണ് ജോക്കോവിച്ച് പ്രകോപിതനായത്.
തന്റെ പെരുമാറ്റത്തില്‍ ജോക്കോവിച്ച് ആരാധകരോട് മാപ്പ് പറഞ്ഞു. ലൈന്‍ ജഡ്ജ് ചെയ്ത് വനിതയെ താന്‍ കണ്ടുവെന്നും അവരുടെ ശാരീരിക അസ്വസ്ഥത മാറിയെന്നും ജോക്കോവിച്ച് കുറ്റ സമ്മതമായി പറഞ്ഞു. തന്റെ പ്രവൃത്തി മന:പ്പൂര്‍വ്വമായിരുന്നില്ലെന്നും ജോക്കോവിച്ച് പറഞ്ഞു.
Comments