ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൗരന്മാര്ക്ക് നിയമങ്ങളിൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ഇതുവരെ തഹസിൽദാർമാർക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇനി ഡെപ്യൂട്ടി തഹസിൽദാർമാർക്കും സർട്ടിഫിക്കറ്റ് നൽകാൻ കഴിയും. ജമ്മുകശ്മിര്‍ നിവാസികള്‍ക്കും അവരുടെ മക്കള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.
ഇന്ത്യന്‍ ഭരണഘടനയിലെ 309-ാം വകുപ്പനുസരിച്ചാണ് തീരുമാനം. വികേന്ദ്രീകൃത സ്വഭാവത്തോടെ രേഖകള്‍ നല്‍കാനുള്ള ജമ്മുകശ്മീരിലെ പൊതുനിയമത്തിലാണ് ഇളവ് വരുത്തിയത്.2010ലെ നിയമമാണ് മാറ്റിയത്. യുവാക്കള്‍ക്ക് ജോലി ലഭിക്കാനും മറ്റ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും പ്രദേശവാസിയാണെന്ന രേഖ സുപ്രധാനമാണ് എന്നതിനാലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്.
വികസനം അതിവേഗത്തിലായിരിക്കുന്ന ജമ്മുകശ്മീരില്‍ നിരവധി സ്ഥാപനങ്ങള്‍ തുടങ്ങാനും ലോണുകള്‍ ലഭിക്കാനും ഇത്തരം രേഖകള്‍ ഏറെ സഹായകമാണ്. കേന്ദ്ര ഭരണപ്രദേശത്ത് 15 വര്‍ഷമായി താമസിക്കുന്നവര്‍ക്കും 7 വര്‍ഷം തുടര്‍ച്ചയായി പഠിച്ച് 10-ാം ക്ലാസ്സോ 12-ാം ക്ലാസ്സോ പഠിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും വാസസ്ഥല സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Comments