ലക്നൗ : കൃഷ്ണജന്മ ഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഈ മാസം പരിഗണിയ്ക്കും. ഹർജി ഈ മാസം 30 ന് പരിഗണിയ്ക്കുമെന്ന് മഥുര സിവിൽ ജഡ്ജി ഛായ ശർമ്മ അറിയിച്ചു. കേസ് പരിഗണിച്ച് തുടർവാദം കേൾക്കണോ വേണ്ടയോ എന്ന കാര്യം കോടതി അന്നേ ദിവസം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് മഥുര സിവിൽ കോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകരായ ഹരി ശങ്കർ, വിഷ്ണു ജെയിൻ എന്നിവരാണ് ഹർജിയുമായി മഥുര കോടതിയെ സമീപിച്ചത്. കടന്നുകയറ്റം നടത്തിയാണ് പ്രദേശത്ത് മസ്ജിദ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ അഭിഭാഷകർ ഹർജി സമർപ്പിച്ചിരി്ക്കുന്നത്.
13.37 ഏക്കർ വിസ്തൃതിയുള്ള ശ്രീകൃഷ്ണ ജന്മഭൂമി ഭക്തരുടെയും ഹിന്ദുക്കളുടെയും ആണെന്നും, ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് നീക്കണമെന്നും ഹർജിയിൽ അഭിഭാഷകർ ആവശ്യപ്പെടുന്നു.
Comments