തിരുവനന്തപുരം : തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരനായ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ് തങ്ങളെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് . ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസിന്റെ പുതിയ അവകാശ വാദം .
എത്രകാലം ജീവിക്കുന്നു എന്നത് നോക്കിയല്ല, ജീവിച്ച കാലമത്രയും എങ്ങനെ ജീവിച്ചുവെന്നത് വിലയിരുത്തിയാണ് ഒരു മനുഷ്യനെ നാം ബഹുമാനിക്കുന്നത്.ഡൽഹി ബോംബ് കേസ് വിചാരണയിലുടനീളം, കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഭഗത്സിങ്ങും ബട്കേശ്വർ ദത്തും “ഇൻക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു.ഇവരെയൊക്കെയാണ് ഞങ്ങൾ പിൻപറ്റുന്നത്.
ഞങ്ങളും വിപ്ലവത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. വിപ്ലവം വിജയിക്കട്ടെ.രാഷ്ടീയം പറയുമ്പോൾ അസംബന്ധം പറയുന്നവരോട് ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.. നിങ്ങളുടെ രീതിയല്ല തങ്ങളുടെ രീതി. നെറികെട്ട രീതികൾ മാതൃകയാക്കാൻ തങ്ങളില്ല . ശരിയെന്ന് ഉറച്ച ബോധ്യമുള്ള നിലപാടുകൾ തലപോയാലും പറഞ്ഞു കൊണ്ടേയിരിക്കും. കാരണം തങ്ങൾ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ്. ഇങ്ക്വിലാബ് സിന്ദാബാദ്- ഇത്തരത്തിലാണ് മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .
അതേ സമയം പണ്ട് തള്ളിപ്പറഞ്ഞവരെ ഇന്ന് ചേർത്ത് നിർത്തുന്ന രീതിയാണ് സിപിഎമ്മിനെന്ന് പറഞ്ഞ് റിയാസിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ .
‘ ഭഗത് സിംഗ് എന്നാണ് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ചേർന്ന് സഖാവായത്?ഇനിയെങ്കിലും ഈ പാവം സഖാക്കളെ പറ്റിക്കരുത് ‘ , സഖാവ് ഭഗത് സിംഗോ അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നേൽ ആത്മഹത്യ ചെയ്തേനേയെന്നും, അഥവാ ഉണ്ടായിരുന്നെങ്കിൽ ഭഗത് സിംഗ് സിപിഎമ്മിന്റെ ഏതു ലോക്കലിലെ അംഗമായിരുന്നുവെന്നും കമന്റുകൾ ഉണ്ട്.
മാത്രമല്ല ചെഗുവേരയെ വിട്ട് ഭഗത് സിംഗിനു പിന്നാലെ പോകാൻ നിങ്ങളെ പോലെയല്ല അദ്ദേഹമെന്നും സോഷ്യൽ മീഡിയ പറയുന്നു . ‘ പുള്ളിക്ക് കഞ്ചാവ് കച്ചവടം ഇല്ലായിരുന്നു……, ദുബായിൽ ഡാൻസ് ബാർ ഇല്ലായിരുന്നു…, സ്വർണ കേസ് പ്രതികളുമായി ബന്ധം ഇല്ലായിരുന്നു…., അനധികൃത റിയൽ എസ്റ്റേറ്റ് ബിസിനസ് ഇല്ലായിരുന്നു…. ഡിഎൻ എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല….., സ്ത്രീ പീഡത്തതിന്റെ തീവ്രത അളക്കാൻ പാർട്ടി കമ്മറ്റിയെ വെയിറ്റ് ചെയ്യേണ്ടി വന്നിട്ടില്ല…, ഇതൊന്നും ഇല്ലാത്ത അങ്ങേർക്കു എന്തിന്റെ പേരിലാണ് നിങ്ങളുമായി പൊരുത്തം ഉള്ളതെന്നും ചോദ്യങ്ങളുണ്ട്.
Comments