തൃശൂര്‍ ; പതിനാലു കുടുംബങ്ങളുടെ ജീവനു ഭീഷണിയായി കൂറ്റന്‍ തേക്കുമരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പണം നൽകാമെന്ന് ചലച്ചിത്ര താരവും എം.പിയുമായ സുരേഷ്ഗോപി . പുത്തൂര്‍ ആനക്കുഴിയിലാണ് നിർധനരായ കുടുംബങ്ങളുടെ ജീവൻ വച്ച് അധികൃതർ പന്താടിയത്.
ഈ കുടുംബങ്ങളുടെ വീടിനു സമീപം തലയ്ക്കു മീതെ ദുരന്ത ഭീതിയായി നില്ക്കുന്ന കുറ്റന്‍ മരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു . ഇതിനു പിന്നാലെ, എം.എല്‍.എ. ഇടപ്പെട്ട് റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേയ്ക്ക് അയച്ചു . രണ്ടു ദിവസത്തിനകം മരം മുറിച്ചു മാറ്റുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. എന്നാൽ തേക്കു മരങ്ങള്‍ സ്വയം മുറിച്ചു മാറ്റാന്‍ കുടുംബങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. പക്ഷേ, അതിനുള്ള പണം ഇവരുടെ കൈവശമില്ലായിരുന്നു
തുടർന്നാണ് സുരേഷ് ഗോപി ഇക്കാര്യത്തിൽ ഇടപെട്ടത് . മരംമുറിക്കാനുള്ള പണം കുടുംബങ്ങള്‍ക്കു നല്‍കാമെന്ന് ചലച്ചിത്ര താരവും എം.പിയുമായ സുരേഷ്ഗോപി അറിയിച്ചു. വീഡിയോ കോളിലൂടെയാണ് കുടുംബങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചത്. മരംമുറിച്ചു മാറ്റാനുള്ള പണം നല്‍കാമെന്ന് അദ്ദേഹം ഉറപ്പും നൽകി.
Comments