കാസർകോട്: പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഡയറിയും രേഖകളും ഉടൻ സമർപ്പിക്കില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തതാണ് കേസ് ഡയറി സമർപ്പിക്കുന്നത് വൈകാൻ കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി നൽകാത്തതിനാലാണ് രേഖകൾ സമർപ്പിക്കാത്തതെന്നാണ് സൂചന.
കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ത് ശാലിന്റെയും കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ
കെെംബ്രാഞ്ച് കേസ് ഡയറിയും രേഖകളും കൈമാറാത്തതിനാൽ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോവാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. 6 തവണ ക്രൈം ബ്രാഞ്ചിനോട് രേഖകൾക്ക് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഒടുവിൽ രേഖകളും കേസ് ഡയറിയും ഉടൻ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സി.ബി.ഐ. മുന്നറിയിപ്പ് നൽകി. സി.ആർ.പി.സി തൊണ്ണൂറ്റി ഒന്നാം വകുപ്പ് പ്രകാരമാണ് അപൂർവ്വ നോട്ടീസ് നൽകിയത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചില്ലെന്ന നേരത്തെ നൽകിയ അതേ മറുപടി തുടർന്നും നൽകാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അതേ സമയം രേഖകൾ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് സിബിഐക്ക് ലഭിച്ച നിയമോപദേശം.
Comments