ലക്നൗ : ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കേസിൽ ഊർജ്ജിതമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു . അതിനു പിന്നാലെയാണ് നിർണ്ണായകമായ നീക്കങ്ങൾ.
അതേ സമയം കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ കുടുംബം തന്നെ നേരിട്ട് രംഗത്തെത്തി. സിബിഐ അന്വേഷണത്തിന് പുറമെ, നാര്‍ക്കോ ടെസ്റ്റും നടത്തേണ്ടതില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്.
പകരം സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലുള്ള ഒരു സംഘം അന്വേഷണം നടത്തണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. ഇരയുടെ കുടുംബത്തെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്ന് എസ്ഐടി അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കുടുംബം നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയരാകില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
Comments