തിരുവനന്തപുരം: വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകാനുള്ള സർക്കാർ പദ്ധതി പാതിവഴിയിൽ. പലിശരഹിത തവണവ്യവസ്ഥയിൽ 1.07 ലക്ഷം പേർക്കാണ് ലാപ്ടോപ് നൽകാനുള്ളത്.എന്നാൽ പദ്ധതി പ്രഖ്യാപിച്ച് 5 മാസമായിട്ടും ലാപ്ടോപ് നൽകുന്നതിനുള്ള ടെൻഡർ പോലും എങ്ങും എത്തിയിട്ടില്ല. 300 കോടി രൂപ കെഎസ്എഫ്ഇ കരുതിയിട്ടുണ്ടെങ്കിലും ഐടി മിഷൻ വഴിയുള്ള ടെൻഡർ നടപടി നീളുകയാണ്.
കുടുംബശ്രീ വഴി 500 രൂപ 30 മാസങ്ങളിലായി അടക്കുന്നവർക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ലാപ്ടോപ് വാങ്ങാൻ 5.18 ലക്ഷം പേരാണ് താൽപര്യം പ്രകടിപ്പിച്ചത്.ലാപ്ടോപ് വാങ്ങുന്നതിനുള്ള നടപടകൾ ചൈന, തായ്‍വാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ലഭ്യമാക്കുന്നത്. പലരും ആദ്യ മാസങ്ങളിലെ തവണ അടച്ച് കാത്തിരിക്കുണ്ടെങ്കിലും യാതൊരുവിധ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാർത്യം.
Comments