ജയ്‌പൂർ : ദളിത് യുവാവിനേയും ഭാര്യയേയും നിർബന്ധിച്ച് മതം മാറ്റിയ കേസിൽ അന്വേഷണത്തിനുത്തരവിട്ട് കോടതി. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ മേം ചന്ദാണ് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയേയും മതംമാറ്റിയെന്നും തന്നെ കശ്മീരിൽ ക്യാമ്പിൽ കൊണ്ടു പോയെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
മൊഹമ്മദ് അനസ് എന്നാണ് ഇയാൾക്ക് പേരു നൽകിയത്. ഇയാൾക്ക് ഹരിയാനയിൽ ഒരു പ്ലോട്ടും നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഇയാളെ ഒരു ക്യാമ്പിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഇയാളുടെ സുന്നത്ത് കഴിച്ചെന്നും പരാതിയിലുണ്ട്. തനിക്ക് ഹിന്ദു മതത്തിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഇരയ്‌ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
ഹിന്ദുമതത്തിൽ തനിക്ക് ബഹുമാനം കിട്ടില്ലെന്നും ഇസ്ലാമിൽ അത് നൽകുമെന്നും മതം മാറ്റിയവർ പറഞ്ഞെന്നും മേം ചന്ദ് ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് തക്ക ശിക്ഷ നൽകണമെന്നും മേം ചന്ദ് കോടതിയോട് ആവശ്യപ്പെട്ടു.
Comments