കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയിട്ടുള്ളത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്താൻ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തിട്ടുണ്ട്. ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജിയുമായുള്ള മുഴുവൻ ഇടപാടുകളും സംബന്ധിച്ച രേഖകളും കൈമാറിയെന്നും ഇസ്മയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
അനധികൃത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്ന് കോർപ്പറേഷൻ കെ എം ഷാജിയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ അളവിലാണ് വീടിന്റെ നിർമ്മാണമെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് വീട് പൊളിക്കാൻ നോട്ടീസ് നൽകിയത്.
Comments