ഹൈദരാബാദ്: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാൻ റ്യാദ മഹേശ്വർന്റെ കുടുംബത്തിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.
റ്യാദ മഹേശ്വർന്റെ കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നും വീട് നിർമ്മിക്കാൻ സ്ഥലവും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വ്യക്തിയായി മഹേഷ് ചരിത്രത്തിൽ ഇടം നേടുമെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.
ഞായറാഴ്ച ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിലാണ് റ്യാദ മഹേഷൻ വീരമൃത്യുവരിച്ചത്. മഹേശ്വർനൊപ്പം നാല് സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യുവരിച്ചിരുന്നു. നിയന്ത്രണ രേഖയ്‌ക്ക് സമീപം തീവ്രവാദികൾ നടത്തിയ നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെയായിരുന്നു വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സൈന്യം വധിച്ചു.
Comments