മാഡ്രിഡ്: യുവേഫാ നേഷന്‍സ് ലീഗില്‍ നാളെ മുന്‍ ലോകചാമ്പ്യന്മാരുടെ പോരാട്ടം. ഇന്ത്യന്‍ സമയം വെളുപ്പിന് 1.15നാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിലാണ് ജര്‍മ്മനിയും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ജര്‍മ്മനിയും സ്‌പെയിനും 2018ലെ ലോകകപ്പ് പോരാട്ടത്തില്‍ പാതിവഴി മടങ്ങിയ ടീമുകളാണ്.
ഗ്രൂപ്പില്‍ അഞ്ചു മത്സരങ്ങളിലായി രണ്ടു ജയങ്ങളും മൂന്നു സമനിലകളുമായാണ് ജര്‍മ്മനി 9 പോയിന്റുമായി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് നിരയ്‌ക്ക് എട്ടു പോയിന്റാണുള്ളത്. ജയിക്കുന്ന ടീം സെമിയിലെത്തും. ജര്‍മ്മനിയുടെ പ്രതീക്ഷ കളിക്കളത്തിലേക്ക് മടങ്ങിവന്ന ടോണീ ക്രൂയിസിലാണ്. സ്പാനിഷ് നിരയുടെ പ്രതീക്ഷസൂപ്പര്‍താരം സെര്‍ജിയോ റാമോസിലുമാണ്. ഗ്രൂപ്പിലെ ഉക്രയിനേയും സ്വിറ്റ്‌സര്‍ലന്റിനേയും തോല്‍പ്പിച്ചാണ് ഇരുടീമുകളും മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 1-1ന്റെ സമനിലയിലാണ് പിരിഞ്ഞത്.
Comments