ഹോംങ്കോംഗ്: പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയുള്ള ചൈനയുടെ നയം തുടരുന്നതിനിടെ ഹോങ്കോംഗില്‍ ജനാധിപത്യമാണ് പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹോങ്കോംഗ് ഭരണാധികാരി. ചൈന ദേശീയ സുരക്ഷാ നിയമത്തിലൂടെ ഹോങ്കോംഗിലെ സ്വാതന്ത്ര്യ ത്തിനായി പോരാടുന്ന സംഘടനകളേയും വ്യക്തികളേയും അമര്‍ച്ചചെയ്യുന്നതിനിടെയാണ് ഹോങ്കോംഗ് സി.ഇ.ഒയുടെ നയ പ്രഖ്യാപനം. ലാമിന്റെത് കപട ജനാധിപത്യവാദമെന്നാണ് പ്രക്ഷോഭകാരികളുടെ പരിഹാസം. തന്റെ വാര്‍ഷിക നയപ്രഖ്യാപനത്തിലാണ് ഹോങ്കോംഗ് സി.ഇ.ഒ കാരീ ലാമിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ഒരു മാസത്തോളം മാറ്റിവെച്ച നയ പ്രഖ്യാപനമാണ് ലാം നടത്തിയത്.
ചൈനയുടെ അധികാര കടന്നുകയറ്റത്തോടെ വിദേശരാജ്യങ്ങളെല്ലാം ഹോങ്കോംഗിന് മേൽ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം സാഹചര്യം നിലനിൽക്കേ നഗരത്തിന്റെ പുനരുജ്ജീവനത്തിന് ചൈനയുമായി സംസാരിക്കാന്‍ കാലതാമസമെടുത്തുവെന്നാണ് കാരീ ലാം പറയുന്ന ന്യായം.
ഹോങ്കോംഗിന്റെ സമാധാന അന്തരീക്ഷം കലുഷിതമായ ഒരു വര്‍ഷമാണ് കടന്നുപോയത്. പ്രക്ഷോഭകാരികള്‍ ഭരണസ്തംഭനമാണ് സൃഷ്ടിച്ചത്. ജനപ്രതിനിധികളെല്ലാം ചേര്‍ന്ന് ജനാധിപത്യം പുന:സ്ഥാപിക്കണം. ഇതിന്റെ ഭാഗമായി മുഴുവന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതു സമൂഹത്തെ ദേശീയ സുരക്ഷാ നിയമത്തിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തണമെന്നും ലാം പറഞ്ഞു. ചൈനയുടെ ആഭ്യന്തര വിഷയമാണ് ഹോങ്കോംഗ് സുരക്ഷ. അതിനാല്‍ മറ്റ് വിദേശരാജ്യങ്ങള്‍ ഇടപെടുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കെ തിരാണെന്നും ലാം മുന്നറിയിപ്പ് നല്‍കി.
Comments