ഇസ്ലാമാബാദ് : സ്ത്രീ പീഡനക്കേസുകൾ കൂടി വരുന്നതിനെ തുടർന്ന് ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യംകരിക്കാനുളള നീക്കവുമായി ഇമ്രാൻ സർക്കാർ. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റ് അംഗീകാരം നൽകിയതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പ്രതിയുടെ അനുമതിയോടെ വന്ധ്യംകരണം നടത്തുന്നതിനും ബലാത്സംഗപരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുമുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു.
കുറ്റവാളിയുടെ സമ്മതം വാങ്ങിയ ശേഷം വന്ധ്യംകരിക്കാനാണ് നീക്കം. ബലാത്സംഗക്കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓര്‍ഡിനന്‍സില്‍ അനുമതി ഉണ്ട്. ഫെഡറല്‍ നിയമമന്ത്രി ഫറോഗ് നസീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കേസുകള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി യോഗം ബലാത്സംഗ വിരുദ്ധ (അന്വേഷണം, വിചാരണ) ഓര്‍ഡിനന്‍സ് 2020, ക്രിമിനല്‍ നിയമം (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 എന്നിവ അംഗീകരിച്ചു.
കറാച്ചി , ഇസ്ലാമാബാദ് , പാക് അധീന കശ്മീർ എന്നിവിടങ്ങളിൽ സ്ത്രീ പീഡനം കൂടുതലാണെന്ന് കാട്ടി മനുഷ്യാവകാശ പ്രവർത്തകർ അടുത്തിടെ രംഗത്ത് വന്നിരുന്നു . പാക് സൈന്യത്തിന്റെ സഹായത്തോടെ സർക്കാർ ഇത്തരം പീഡനങ്ങൾ മൂടിവക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു . പാകിസ്താനിലെ ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോകുന്നതും ,പീഡിപ്പിക്കുന്നതും തുടരുന്നതിനിടെയാണ് പുതിയ ഓർഡിനൻസിനു അംഗീകാരം നൽകിയിരിക്കുന്നത്.
Comments