ലണ്ടൻ: ലീഗിന്റെ മുൻ നിരയിലേക്ക് കയറാനുള്ള ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്ത് ലെസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ജാമി വാർഡിയും സംഘവും ഹാരീ കെയിനിന്റെ കരുത്തിനെ തടഞ്ഞത്. കളിയുടെ ആദ്യപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റിയാണ് ലെസ്റ്റർ ആദ്യം മുതലാക്കിയത്.
വാർഡിയാണ് ടോട്ടനത്തിന്റെ വല ചലിപ്പിച്ചത്. 59-ാം മിനിറ്റിൽ ഗോളൊഴിവാക്കാൻ ടോട്ടനം നടത്തിയ ശ്രമം ഓൺ ഗോളിൽ കലാശിക്കുകയും ചെയ്തു. ആൽഡർ വീയേർഡിന്റെ ഗോളാണ് ടോട്ടനത്തിന് വിനയായത്.
ലീഗിൽ ടോട്ടനം അഞ്ചാം സ്ഥാനത്തും ലെസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. ലിവർപൂളാണ് ലീഗിൽ ഈ ആഴ്ച മുന്നിലെത്തിയിരിക്കുന്നത്.
Comments