സിലിഗുരി: മമതാ ബാനർജിയുടെ ശക്തി ക്ഷയിച്ചെന്നും ബംഗാളിലെ മമതാ യുഗം അവസാനിച്ചെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. മമത ഇപ്പോൾ വെറും പൂച്ചയെപ്പോലെ ദുർബലയാണ്. സ്വയം താൻ ബംഗാൾ കടുവയാ ണെന്ന മമതയുടെ വാദം നാടിനെ അപമാനിക്കലാണെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.
ബി.ജെ.പി കേന്ദ്ര നേതാക്കൾ തുടർച്ചയായി നടത്തുന്ന ബംഗാൾ സന്ദർശനം മമത ക്യാമ്പിലെ നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലേക്ക് എത്തിച്ചിരി ക്കുകയാണ്. മമതാ പേടി തൃണമൂലിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാക്കൾക്കിപ്പോഴില്ല. ആരും ഇപ്പോൾ മമതയെ ഭയപ്പെടുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.
മമത നാട്ടിൽ കലാപത്തിനാസൂത്രണം ചെയ്യുകയാണെന്നും പ്രധാനമന്ത്രി യ്‌ക്കൊപ്പം പോലും വേദി പങ്കിടാൻ തയ്യാറാകാത്ത അസഹിഷ്ണുത മമതയുടെ വ്യക്തിത്വത്തെ തുറന്നുകാട്ടുന്നതാണെന്നും ഘോഷ് കുറ്റപ്പെടുത്തി. പ്രതിപക്ഷ ത്തിന്റെ യോഗങ്ങളും യാത്രകളും മമതയെ അസ്വസ്ഥമാക്കുന്നു. അണികളെ പ്രകോപിപ്പിച്ച് പലയിടത്തും അക്രമം നടത്തിയാണ് മമത തന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഘോഷ് കുറ്റപ്പെടുത്തി.
നാട്ടിലെ തന്റെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരസംഘടനകളെപോലും മമത പ്രോത്സാഹിപ്പിക്കുന്നവെന്ന ഗുരതരമായ ആരോപണവും ഘോഷ് നടത്തി. മാൽഡ, മൂർഷിദാബാദ്, ബിർബും മേഖലയിൽ നിന്നും പിടികൂടിയ ഭീകരരെല്ലാം ഇസ്ലാമിക മതഭീകരരാണെന്നും പോലീസിനെ ഇവർക്ക് ഭയമില്ലാതാക്കിയത് മമതയുടെ പ്രീണന നയമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
Comments