ജനീവ: ആഗോളതലത്തിലെ എല്ലാ രാജ്യങ്ങളും കൊറോണ പ്രതിരോധ വാക്‌സിനേഷൻ സൂക്ഷമമായി നിരീക്ഷിക്കണമെന്ന് ലോകാരോഗ്യസംഘടന. എല്ലാ വാക്‌സിനുകളും ലോകരാജ്യങ്ങൾ വ്യാപകമായി നൽകിക്കൊ ണ്ടിരിക്കുകയാണ്. എന്നാൽ വിവിധ പ്രദേശത്ത് വ്യക്തികളിൽ വാക്‌സി നുണ്ടാക്കുന്ന ഫലങ്ങൾ കൃത്യമായ വിശകലനത്തിന് വിധേയമാക്കണമെന്നാണ് നിർദ്ദേശം. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളോ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തണമെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. വാക്‌സിൻ സുരക്ഷാ സമിതിയെന്ന പേരിലുള്ള വിദഗ്ധരുടെ സംഘമാണ് എല്ലാ രാജ്യങ്ങളിലേയും റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നത്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലെയും വാക്സിൻ പാർശ്വഫലങ്ങൾ വിശകലനം ചെയ്യാനും ലോകാരോഗ്യ സംഘടന തീരുമാനമെടുത്തിട്ടുണ്ട്.
ബ്രിട്ടന്റെ വാക്‌സിനായ ആസ്ട്രാ സെനേക്ക ചില യൂറോപ്പ്യൻ രാജ്യങ്ങൾ കുത്തിവെയ്‌ക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ചില രോഗികളിൽ കടുത്ത പാർശ്വഫലങ്ങളുണ്ടായതിനാലാണ് വാക്‌സിനേഷൻ തടഞ്ഞത്. രക്തം കട്ടപിടി ക്കുന്ന പ്രശ്‌നം ചിലരിൽ അതിരൂക്ഷമായ വിപരീത ഫലമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
2020 മാർച്ച് 11നാണ് കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. അതിന് ശേഷം 11.91 കോടിയിലേറെ ജനങ്ങളിലേക്കാണ് കൊറോണ വ്യാപിച്ചത്. ഇതുവരെ 26.41 ലക്ഷം പേരാണ് മരണപ്പെട്ടത്. ഒൻപത് കോടി നാൽപ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തരായി.
Comments