അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ടി20 പരമ്പര സ്വന്തമാക്കാ നിറങ്ങുന്നു. തുല്യശക്തികളായി ഇംഗ്ലണ്ടും രണ്ട് മത്സരം ജയിച്ച് നിൽക്കുമ്പോൾ ഇന്ത്യ കലാശപ്പോരാട്ടം കൈപ്പിടിയിലാക്കുമെന്നാണ് കരുതുന്നത്. ഓപ്പണർമാർ താളം വീണ്ടെടുത്താൽ വലിയ സ്‌കോർ പടുത്തുയർത്താൻ വിഷമമുണ്ടാവില്ല. രോഹിത് വമ്പൻ സ്‌കോർ നേടുമെന്നും രാഹുൽ ഫോമിലേക്ക് തിരികെ വരുമെന്നുമാണ് ആരാധകർ കരുതുന്നത്.
ഇഷാൻ കിഷനിനാണോ സൂര്യകുമാറിനാണോ മദ്ധ്യനിരയിൽ നറുക്കുവീഴുക എന്നാണ് അഞ്ചാം ടി20യിൽ കണ്ടറിയേണ്ടത്. മദ്ധ്യനിരയിൽ മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും പിന്തുണ നൽകുന്ന ഋഷഭ് പന്തിലുമാണ് പ്രതീക്ഷ. ബൗളിംഗിൽ ഭുവനേശ്വർ കുമാറിന്റെ കൃത്യതയും ഹാർദ്ദിക് പാണ്ഡ്യയുടെ ബുദ്ധിയും ഇംഗ്ലണ്ടിനെ കുഴയ്‌ക്കും. നാലാം ടി20യിലെ ഷാർദ്ദൂൽ ഠാക്കുറിന്റെ നിർണ്ണായക ഓവറുകളിലെ സ്ലോ ബോളുകളും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
ഇയാൻ മോർഗന്റെ നേതൃത്വത്തിലുള്ള ടീമിനെ മികച്ച ബൗളിംഗിന്റെ മികവിലാണ് നാലാമത്തെ ടി20യിൽ ഇന്ത്യ അവസാന ഓവറിൽ തോൽപ്പിച്ചത്. ഓപ്പണർമാരും മദ്ധ്യനിരയും മികച്ച ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന്റെ ഗുണം. അവരുടെ ഏതു ബൗളറും ഏതു സമയത്തും അപകടകാരിയാണെന്നതാണ് മറ്റൊരു മുൻതൂക്ക മുള്ളത്. ഫീൽഡിംഗിലും ഇംഗ്ലീഷ് നിര ഇന്ത്യൻ നിരയേക്കാൾ ഒരു പിടി മുന്നിലാണ്.
കണക്കുകളിൽ വെള്ളപന്തുപയോഗിക്കുന്ന മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏറ്റവും മികച്ചവർ ടീം ഇന്ത്യയാണ്. എന്നാൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ലോകകിരീടങ്ങളൊന്നും ഇന്ത്യയ്‌ക്ക് സ്വന്തമാക്കാ നായിട്ടില്ല.
Comments