പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിനപരമ്പരയിലെ നിർണ്ണായക മത്സരം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളും നേടി ഇരുടീമുകളും 1-1ന് സമനിലയിലാണ്. മികച്ച സ്‌കോർ നേടിയിട്ടും ഇംഗ്ലണ്ട് ബാറ്റിംഗിനെ പ്രതിരോധിക്കാനാകാത്ത ബൗളിംഗ് നിരയിലാണ് ഇന്ത്യക്ക് ആശങ്ക. ആദ്യ ഏകദിനത്തിൽ ബൗളിംഗിലു ണ്ടായ വിജയം രണ്ടാം ഏകദിനത്തിൽ ഉണ്ടായില്ലെന്നത് മത്സരം നഷ്ടപ്പെടാൻ ഇടയാക്കി.
ഇന്ത്യൻ ബാറ്റിംഗിൽ ഉണ്ടായ മികവാണ് രണ്ടു മത്സരങ്ങളിലും മേൽകൈ നൽകിയത്. എന്നാൽ ബൗളിംഗിൽ തുടക്കത്തിലെ മുപ്പത് ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ പുറത്താക്കാൻ സാധിക്കാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്. രണ്ട് ഏകദിനങ്ങളിലും ഇംഗ്ലീഷ് ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ നേരിട്ടു. ഇന്ത്യൻ മദ്ധ്യനിരയുടെ ബാറ്റിംഗ് കരുത്താണ് രണ്ട് മത്സരങ്ങ ളിലേയും സവിശേഷത.
സെഞ്ച്വറിയോടെ രാഹുലും സ്ഥിരത നിലനിർത്തുന്ന കോഹ്ലിയും ഇന്ത്യയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. ഹാർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവും രണ്ടാം ഏകദിനത്തിൽ അവസരത്തിനൊത്തുയർന്ന ഋഷഭ് പന്തും ബാറ്റിംഗിന്റെ ആഴം വർദ്ധിപ്പി ച്ചിരിക്കുകയാണ്. ബൗളിംഗിൽ നിർണ്ണായക മാറ്റം ഉണ്ടാകും. വിക്കറ്റ് നേടാനാകാത്ത കുൽദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലിനെ ടീമിലെടുക്കുമെന്നാണ് കരുതുന്നത്.
Comments