തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം. പെൺകുട്ടികൾ ഉൾപ്പെടെ നാല് ബിജെപി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിട്ടുണ്ട്. പോത്തൻകോട് പോലീസ് സ്ഥലത്ത് എത്തി.
ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. കാട്ടായിക്കോണത്ത് നേരത്തേയും ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പോലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിനുള്ളത്. അടിയന്തിരമായി ക്രിമനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Comments