ന്യൂഡൽഹി : രാജ്യത്ത് കൊറോണ വാക്സിൻ വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഭാഗമായി ജോലി സ്ഥലങ്ങളില്‍ വാക്സിൻ വിതരണം ചെയ്യുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് . 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ അനുവദിക്കണമെന്ന നിർദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഏപ്രിൽ 11 ഞായറാഴ്ച മുതലാണ് ജോലി സ്ഥലങ്ങളില്‍ വാക്സിൻ സേവനങ്ങള്‍ ലഭിക്കുക. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 45 വയസോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്കാണ് ജോലിസ്ഥലത്ത് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുകയുള്ളൂ. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ളവർക്ക് ജോലി സ്ഥലങ്ങളിൽ വാക്സിനേഷൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 ലക്ഷത്തിലധികം ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത് . ഇതോടെ വാക്സിനേഷൻ കവറേജ് 8.7 കോടി കവിഞ്ഞു . തുടർന്ന് ഇന്ത്യ അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നൽകുന്ന രാജ്യമായി. 8,70,77,474 പേർക്ക് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Comments