കെ കൃഷ്ണൻകുട്ടി, പിണറായി മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക്. പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തനം. ജനതാദൾ പിളർന്നപ്പോൾ എം പി വീരേന്ദ്രകുമാറിനൊപ്പം ചേർന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു. തുടർന്ന് ജനതാദൾ എസിൽ ചേർന്ന് പ്രവർത്തനം.
മൂന്ന് തവണ പാലക്കാട് ജില്ലയിലെ ചിറ്റൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. പാർട്ടിക്കകത്തെ ധാരണ പ്രകാരം മാത്യു ടി തോമസിന്റെ രാജിയെ തുടർന്നാണ് കെ കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗമായത്.
ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ല. കൊടിയ വേനലിൽ വരൾച്ച. ജലത്തിന്റെ രാഷ്ട്രീയം കൂടി ചർച്ചയാകുന്ന മണ്ഡലം ചിറ്റൂർ. ചിറ്റൂരിന്റെ ജനപ്രതിനിധി, സംസ്ഥാനത്തിന്റെ ജലസേചന മന്ത്രി. കൃഷ്ണൻകുട്ടി, മന്ത്രിയുടെ പകിട്ടോ പരിവാരങ്ങളോ അധികം കാണില്ല. വിവാദങ്ങൾക്കും നിന്നുകൊടുക്കാറില്ല. വയലും കൃഷിയും നനയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു തനി പാലക്കാട്ടുകാരൻ. ഒരു പാലക്കാടൻ അപാരത.
ജനനായകൻ പുരസ്ക്കാരത്തിനായി കെ കൃഷ്ണൻകുട്ടി തെരഞ്ഞെടുക്കപ്പെടുമോ? നമുക്ക് കാത്തിരിക്കാം.
Comments