ലണ്ടൻ: യൂറോപ്പാ ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ സെമിയിലെത്തി. ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് സെമിയിലെത്തിയത്. ആഴ്‌സണൽ സ്ലാവിയ പ്രാഗിനേും യുണൈറ്റഡ് ഗ്രനാഡയേയുമാണ് തോൽപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ വിയ്യാ റയലും എ.സി.റോമയും മുന്നേറി.
രണ്ടുപാദങ്ങളിലായിട്ടാണ് സെമിഫൈനൽ നടന്നത്. ആദ്യ പാദത്തിൽ 1-1ന് സമനിലയിലാണ് ആഴ്‌സണൽ-സ്ലാവിയ പോരാട്ടം നടന്നത്. എന്നാൽ എവേ മത്സരത്തിൽ കളം നിറഞ്ഞ ആഴ്‌സണൽ 4-0ന്റെ തകർപ്പൻ ജയത്തോടെയാണ് സെമിയിലെത്തിയത്. ലാകാസേറ്റെയുടെ ഇരട്ട ഗോളുകളാണ് കളിയുടെ സവിശേഷത.
18-ാം മിനിറ്റിൽ നിക്കോളാസ് പെപ്പെയാണ് ഗോളടിക്ക് തുടക്കമിട്ടത്. അലക്‌സാണ്ടർ പെപ്പേ 21-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി. 24-ാം മിനിറ്റിൽ പുക്കായോ സാക്ക മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ 77-ാം മിനിറ്റിൽ ലാകാസേറ്റെ തന്റെ രണ്ടാം ഗോളിലൂടെ 4-0ന്റെ ലീഡ് നൽകി ടീമിനെ സെമിയിലേക്ക് കടത്തി.
രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗ്രനാഡയെ തോൽപ്പിച്ചത്. 6-ാം മിനിറ്റിൽ എഡിസൺ കവാനിയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ ഗ്രനാഡയുടെ പിഴവ് മൂലമായിരുന്നു. ജീസസ് വല്ലേജോവാണ് സെൽഫ് ഗോളിലൂടെ മാഞ്ചസ്റ്ററിന് രണ്ടാം ഗോൾ സമ്മാനിച്ചത്.
Comments