മെൽബൺ: കൊറോണ കാലം വിട്ടുമാറാത്തത് ഈ സീസണിലെ ആഷസ് ടെസ്റ്റ് പരമ്പരയെ കാര്യമായി ബാധിക്കുമെന്ന് ഓസ്‌ട്രേലിയൻ സെലക്ടർ. ഓസ്‌ട്രേലിയ വേണ്ടത്ര ടെസ്റ്റ് മത്സരങ്ങൾ കളിക്കാതെ ആഷസ്സിനിറങ്ങിയാൽ അത് കളിയേയും കളിക്കാരേയും ബാധിക്കുമെന്നാണ് സെലക്ടറായ ട്രെവർ ഹോൺസ് പറയുന്നത്.
ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തീരുമാനിച്ച പരമ്പര കൊറോണ കാരണം ഓസ്‌ട്രേലിയയ്‌ക്ക് നഷ്ടമായി. ഇനി അഫ്ഗാനെതിരെയാണ് കളിക്കാനുള്ളത്. താരങ്ങളിൽ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷാനേ എന്നിവർക്കൊപ്പം കാമറൂൺ ഗ്രീനും ടീമിലുറപ്പാണെന്ന് ട്രെവർ പറഞ്ഞു.
അതേ സമയം ഇംഗ്ലണ്ട് സ്വന്തം നാട്ടിലേയ്‌ക്ക് ടീമുകളെ വിളിച്ചുവരുത്തി മൂന്നിലേറെ പരമ്പരകൾ പൂർത്തിയാക്കിയത് അവർക്ക് കരുത്തുകൂട്ടുമെന്നാണ് ട്രെവറുടെ വിലയിരുത്തൽ. ഒപ്പം ഇന്ത്യയിലും നാല് ടെസ്റ്റുകൾ കളിച്ച് മികച്ച പരിശീലനം നേടിക്കഴിഞ്ഞുവെന്നും ട്രെവർ പറഞ്ഞു.















