കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ്. 34 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. വോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാൽ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ. 796 കമ്പനി കേന്ദ്ര സേനയെ ആണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്.
കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ റോഡ് ഷോയ്ക്കും റാലികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാർത്ഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ് നടക്കുന്നത്. ഇതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments