കോട്ടയം : സോളാറും ബാർ കോഴയും ബജറ്റ് അവതരണത്തിലെ നിയമ സഭ യുദ്ധവുമെല്ലാം മറന്ന് ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടിയത് കോട്ടയത്ത് എൽ.ഡി.എഫിന് തുണയാകുന്നു. 2016 ൽ ഇടത് തരംഗമുണ്ടായപ്പോൾ പോലും യുഡിഎഫിനൊപ്പം ഉറച്ച് നിന്ന കോട്ടയത്ത് ഇക്കുറി എൽ.ഡി.എഫാണ് മുന്നിൽ നിൽക്കുന്നത്. 2016 ൽ ജില്ലയിൽ 6 സീറ്റ് യുഡിഎഫും 2 സീറ്റ് എൽ.ഡി.എഫും നേടിയപ്പോൾ ഒരു സീറ്റിൽ പിസി ജോർജ്ജ് വിജയിച്ചു.
2021 ലെ ട്രെൻഡ് പുറത്തുവരുമ്പോൾ കോട്ടയത്ത് ആറു സീറ്റുകളിൽ എൽ.ഡി.എഫാണ് മുന്നിൽ നിൽക്കുന്നത്. യുഡിഎഫ് മൂന്ന് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. പാലായിൽ മാണി സി കാപ്പനും ജോസ് കെ മാണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എന്തായാലും ഒരു കാലത്ത് തങ്ങൾ ഏറ്റവും അധികം എതിർത്ത നേതാവിന്റെയും പാർട്ടിയുടേയും പിന്തുണയിലാണ് കോട്ടയത്ത് എൽ.ഡിഎ.എഫിന്റെ മുന്നേറ്റം.
Comments