ആലപ്പുഴ : കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അരിതാ ബാബുവിനെതിരെ വ്യക്തിഹത്യ തുടർന്ന് സിപിഎം. അരിതാ ബാബുവിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും, വികൃതമാക്കിയുമാണ് സിപിഎമ്മുകാർ രാഷ്ട്രീയ വിരോധം തീർക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സൈബർ സഖാക്കന്മാർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
കായളംകുളം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ യു.പ്രതിഭയ്ക്കെതിരെയാണ് അരിത ബാബു മത്സരിച്ചത്. പ്രചാരണം മുതൽ തന്നെ അരിത സിപിഎമ്മുകാരുടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. ഇടത് എംപി എ.എം ആരിഫ് അരിതയെ പാൽക്കാരി എന്ന് വിളിച്ച് അധിക്ഷേപിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.
പാൽക്കാരി പെണ്ണേ …. എന്ന പാട്ട് ബിജിഎമ്മായിവെച്ചുകൊണ്ടാണ് സൈബർ സഖാക്കൾ അരിതയ്ക്കെതിരെ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. ഫ്ളക്സ് നശിപ്പിക്കുന്നതിന്റെ ലൈവ് വീഡോയകളും ട്രോളുകളും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
Comments