മുംബൈ: കളിക്കാര്‍ക്ക് കൊറോണ ബാധിച്ചതോടെ അനിശ്ചിതത്വത്തിലായ ഐ.പി.എല്‍ എവിടെ നടത്താനാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ടില്‍ ബാക്കി മത്സരങ്ങള്‍ നടത്താമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. നിലവിലെ ഐ.പി.എല്ലില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ മുടങ്ങിയാല്‍ 2500 കോടി രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്‌ക്കുണ്ടാവുക.
ഇതിനിടെ കഴിഞ്ഞ സീസണില്‍ നടത്തിയപോലെ ദുബായ് കേന്ദ്രമാക്കി യു.എ.ഇയിൽ വിവിധ സ്റ്റേഡിയങ്ങൾ ഒരുക്കാമെന്ന് മുന്‍ധാരണ നിലവിലുണ്ട്. യൂറോപ്പില്‍ നി്ന്നുള്ള താരങ്ങള്‍ ഏഷ്യന്‍ മേഖലയിലേക്ക് യാത്രചെയ്യുന്നതിലുള്ള വിമുഖതയാണ് മറ്റൊരു വെല്ലുവിളിയായി നില്‍ക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഐ.പി.എല്‍ ഇംഗ്ലണ്ടിലാക്കുന്നതിനോട് താല്‍പ്പര്യം അറിയിച്ചെന്നാണ് സൂചന.
കൊറോണയുടെ ആദ്യ ഘട്ടത്തില്‍ പോലും ലോകക്രിക്കറ്റ് വീണ്ടും ആരംഭിച്ചത് ഇംഗ്ലണ്ടിലായിരുന്നു. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ന്യൂസിലാന്‍റുമായി പാകിസ്താനും ക്രൈസ്റ്റ്ചര്‍ച്ചിലെത്തി മറ്റ് പ്രശ്നങ്ങളില്ലാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.
Comments