മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപോരാട്ടത്തില്‍ പാഴ്സി വംശജനായ താരം ടീം ഇന്ത്യയുടെ ഭാഗമാകുന്നു. അര്‍സാന്‍ നഗ്വാസ് വാലയെന്ന യുവതാരത്തെയാണ് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാഴ്സി താരം ടീം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമാകുന്നത്. 1975ലാണ് ഒരു പാഴ്സി പുരുഷതാരം ഇന്ത്യക്കായി ജഴ്സി അണിഞ്ഞ് ടെസ്റ്റ് മത്സരം അവസാനമായി കളിച്ചത്. വിഖ്യാതനായ ഫറോഖ് എഞ്ചിനീയറാണ് അന്ന് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. എന്നാല്‍ വനിതാ പാഴ്സി താരമായ സയാനാ ഇദുല്‍ജി 1993 വരെ ഇന്ത്യക്കായി കളിച്ചിരുന്നു. ഇതുവരെ അര്‍സാനടക്കം 15 പുരുഷ വനിതാ താരങ്ങള്‍ ടീം ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്.
ഗുജറാത്തിന് വേണ്ടിയാണ് 23 വയസ്സുകാരനായ അര്‍സാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ന്യൂസിലാന്‍റിനെതിരെയാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. ലോര്‍ഡ്സിലാണ് മത്സരം. തുടര്‍ന്ന് അതേ കാലയളവില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര കൂടി പൂർത്തിയാക്കിയാകും ഇന്ത്യ മടങ്ങുക. ഈ രണ്ടു ടീമുകളിലും അര്‍സാനെ പരിഗണിച്ചി രിക്കുകയാണ്. ഇടംകയ്യന്‍ മീഡിയം പേസ് ബൗളറാണ് അര്‍സാന്‍.
Comments