മുംബൈ : രാജസ്ഥാൻ റോയൽസിലെ യുവ പേസ് ബൗളര്‍ ചേതന്‍ സക്കറിയയുടെ പിതാവ് കഞ്ചിഭായ് കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. ഐപിഎല്‍ നിർത്തിവച്ചതോടെ നാട്ടില്‍ തിരിച്ചെത്തിയ സക്കറിയ പിതാവിനെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
അച്ഛന്‍ കൊറോണ ബാധിതനായ വിവരം കഴിഞ്ഞ ദിവസം സക്കറിയ പങ്കുവെച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചതിലൂടെ ലഭിച്ച തുകയുടെ പകുതി കഴിഞ്ഞ ദിവസം അക്കൗണ്ടിലേക്ക് എത്തിയപ്പോൾ തന്നെ അത് പൂര്‍ണ്ണമായും കുടുംബത്തിലേക്ക് നല്‍കിയെന്നും അത് ഉപയോഗിച്ചാണ് പിതാവിന് നല്ല ചികിത്സ നല്‍കിയതെന്നും ചേതന്‍ പറഞ്ഞിരുന്നു.
കുടുംബത്തിന്റെ ഏക അത്താണി താനാണ്. ഐപിഎല്ലിലൂടെ ലഭിച്ച തുകയാണ് ഏക ആശ്രയം. വരുമാനമാര്‍ഗം ക്രിക്കറ്റാണ്. തന്റെ കുടുംബം വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ ഉള്ളതാണ്. തന്റെ അമ്മയ്‌ക്ക് കോടിയില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ലെന്നും താരം പറഞ്ഞിരുന്നു.
1.4 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇടം കൈയന്‍ പേസറായ സക്കറിയയെ സ്വന്തമാക്കിയത്. ഈ സീസണിൽ ഏഴ് വിക്കറ്റുകള്‍ നേടിയ താരം ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് നടത്തിയത്.















