കൊറോണ എന്ന മഹാമാരി ലോകത്തിനു നൽകിയത് നിരവധി മാറ്റങ്ങളാണ്. ഭൂമിയിലും അന്തരീക്ഷത്തിലും തുടങ്ങി ഭൂമിയ്‌ക്ക് അടിയില്‍ വരെ വന്‍ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് എന്ന് പഠനങ്ങള്‍ പറയുന്നു. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം വായുമലിനീകരണം കുറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലോക്‌ഡോണ്‍ കാലയളവില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വളരെ കുറവാണ്.
അതുകൊണ്ട് തന്നെ അന്തരീക്ഷമലിനീകരണങ്ങളും വന്‍തോതില്‍ കുറഞ്ഞു. അതുകൂടാതെ അന്തരീക്ഷത്തിലെത്തുന്ന നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട് . അകാലത്തിൽ നടക്കുമായിരുന്ന 32,000 മരണങ്ങളും ഒഴിവായി എന്നാണ് പഠന റിപ്പോര്‍ട്ട്. ലോകത്ത് കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏറ്റവും കുറവ് മലിനീകരണം ഉണ്ടായ രാജ്യം ചൈനയാണ്.
സാറ്റലൈറ്റുകള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് വടക്കേ അമേരിക്ക കിഴക്കനേഷ്യ എന്നിവിടങ്ങളിലെ മുപ്പ ത്തിയാറ് രാജ്യങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. കൊറോണ മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങള്‍ അന്തരീക്ഷത്തിലെ മലിനീകരണങ്ങള്‍ ഒരുപരിധിവരെ കുറയ്‌ക്കാന്‍ കാരണമായി.
Comments