തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണം കണക്കാക്കുന്ന രീതി മാറ്റുന്നു. സംസ്ഥാന തലത്തിൽ നിന്ന് ജില്ലാതലത്തിലെ സമിതിക്ക് കൈമാറാനാണ് ആലോചന. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് ഡോക്ടർമാർ നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള രീതി തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന തലത്തിലാണ് നിലവിൽ കൊറോണ മരണങ്ങൾ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുന്നത്. ഇതോടെ പോസ്റ്റ് കൊറോണ പ്രശ്‌നങ്ങളാൽ മരിക്കുന്നവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
കൊറോണയുടെ മൂന്നാം തരംഗമുണ്ടായാൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രോഗലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കുമെന്നും ജനിതക പഠനം നടത്തുമെന്നും ഓഫീസ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് 18,853 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേരാണ് മരിച്ചത്.
Comments