നയ്പിഡോ : മ്യാൻമറിൽ സൈനിക വിമാനം തകർന്ന് മുതിർന്ന ബുദ്ധ സന്യാസിയുൾപ്പെടെ 12 പേർ മരിച്ചു. മാണ്ഡലായ് മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുൾപ്പെടെ രണ്ട് പേർ പരിക്കുകളോടെ രക്ഷപെട്ടു.
തീർത്ഥാടകരുമായി നയ്പിഡോയിൽ നിന്നും മ്യാമ്യോയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്നത്. 14 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ സൈനികരും രണ്ട് പേർ ബുദ്ധ സന്യാസിമാരും ആയിരുന്നു. തീർത്ഥാടകരായ രണ്ട് പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം തകർന്ന് വീണത്. മോശം കാലാവസ്ഥായാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments