ഗുവാഹട്ടി: ആർമി ക്യാമ്പിൽ കടന്ന ആന ഹെൽമെറ്റ് കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുവാഹട്ടിയിലെ നാരിംഗിയിൽ പ്രവർത്തിക്കുന്ന സൽഗാവ് ആർമി ക്യാമ്പിലായിരുന്നു സംഭവം നടക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിന്റെ മുകളിലിരുന്ന ഹെൽമെറ്റ് തുമ്പിക്കൈ കൊണ്ട് എടുക്കുന്നതും ഭക്ഷിക്കുന്നതുമായിരുന്നു വീഡിയോയിലുള്ളത്.
ഹെൽമെറ്റ് അകത്താക്കി നടന്നു പോകുന്നത് മാത്രമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ ആന ഹെൽമെറ്റ് തിന്നുമോയെന്നും ഇതുകഴിഞ്ഞുള്ള ആനയുടെ അവസ്ഥ എന്തായെന്നുള്ള ആശങ്കകളും ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ലഫ്. ജനറൽ സതിഷ് ദുവ. ഹെൽമെറ്റ് ആന ഭക്ഷിച്ചിരുന്നില്ല. വായിൽ വെയ്ക്കുകമാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആനയുടെ ആരോഗ്യം തൃപ്തികരമാണ്. കുറച്ച് ദൂരം പിന്നിട്ട ശേഷം ഹെൽമെറ്റ് ആന തുപ്പിക്കളഞ്ഞുവെന്നും ഹെൽമെറ്റ് ചവിട്ടി പൊട്ടിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയത്. പ്രദേശത്തെ മാദ്ധ്യമ പ്രവർത്തകരും സത്യാവസ്ഥ അന്വേഷിച്ച് പ്രദേശത്ത് എത്തിയിരുന്നു. ഇതോടെയാണ് ലഫ്. ജനറലും പ്രതികരണവുമായി എത്തിയത്.
In Military Station Narangi, Guwahati, an elephant saunters in on a Sunday stroll – see his his use of helmet.
Gives a whole new meaning to #MainAurMeriHelmetStay safe, wear helmet and mask when you go out pic.twitter.com/nym3xrRP9R
— Lt Gen Satish Dua🇮🇳 (@TheSatishDua) June 18, 2021
Comments