ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ ലംഘനം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ചൈനയുടെ ദേശീയ സുരക്ഷാ നിയമമാണ് ഹോങ്കോംഗിലെ ജനങ്ങൾക്ക് മേൽ നടപ്പാക്കിയത്. പ്രതിഷേധിച്ച വ്യക്തികളെ ഒന്നടങ്കം അറസ്റ്റ് ചെയ്യുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുന്ന നടപടി തുടരുകയാണ്.
ചൈനയുടെ നടപടിക്കെതിരെ ആഗോളതലത്തിലെ പ്രതിഷേധം തുടരുകയാണ്. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ നിന്ന് ഘട്ടംഘട്ടമായിട്ടാണ് ചൈനയുടെ ഭരണാധികാരത്തിലേക്ക് ഹോങ്കോംഗ് എത്തിപ്പെട്ടത്. ആഗോള സാമ്പത്തിക നഗരമെന്ന നിലയിൽ എല്ലാ ലോക രാഷ്‌ട്രങ്ങളും സ്വതന്ത്രമായി ഇടപെടുന്നതും മുതൽ മുടക്കുന്നതും ചൈന തടഞ്ഞു. അതിസമ്പന്ന നഗരത്തെ ചൈന സമർത്ഥമായി കയ്യിലാക്കി.
സ്വയംഭരണാവകാശം ഹോങ്കോംഗ് ഭരണകൂടത്തിന് നൽകിയാണ് ബ്രിട്ടൺ അധികാരം കൈമാറിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കർശന നടപടികളുടെ ഭാഗമായി ഭരണരീതികളെല്ലാം ചൈനയുടേതാക്കി മാറ്റി. ഉപദേശകരെല്ലാം ചൈനയുടേതായി. ഹോങ്കോംഗിലെ ഭരണാധികാരി ക്യാരി ലാമെന്ന വനിതയെ നേരിട്ട് ചൈനയുടെ ആജ്ഞാനുവർത്തിയാക്കുകയാണ് ആദ്യം ചെയ്തത്. 2003ലാണ് ചൈനയുടെ നീക്കം തുടങ്ങിയത്.
ഹോങ്കോംഗിലെ തെരഞ്ഞെടുപ്പിൽ പോലും കമ്യൂണിസ്റ്റ് ചൈനയെ എതിർക്കുന്നവരെ മത്സരിക്കാൻ അനുവദിച്ചില്ല. ഇതുവരെ 117 പേരെ പിടികൂടി ജയിലിലടച്ചു. ഒപ്പം ബ്രിട്ടനും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഹോങ്കോംഗിലെ നിയമങ്ങളേയോ ആഭ്യന്തരവിഷയത്തിലോ ഇടപെടാതിരിക്കാൻ ശ്രമം നടത്തി. ഹോങ്കോംഗ് പൗരന്മാരെ സ്വാധീനിക്കാതിരിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമായി മാറിക്കഴിഞ്ഞു. മാദ്ധ്യമങ്ങളെ പൂട്ടിച്ച ചൈന മാദ്ധ്യമ മേധാവികളെ ജയിലിലുമാക്കി.
ചൈനയുടെ നീക്കത്തിനെതിരെ ബ്രിട്ടീഷ് പൗരന്മാരായ ഹോങ്കോംഗ് നിവാസികളെ ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ നീക്കം നടക്കുകയാണ്. നിരവധിപേർ ബ്രിട്ടനിലേക്ക് കുടിയേറി. പലരേയും ചൈന പാസ്പോർട്ട് അടക്കം പിടിച്ചുവെച്ച് കിരാത നിയമപ്രകാരം കുടുക്കുകയും ചെയ്തു. ലോകരാഷ്‌ട്രങ്ങളെല്ലാവരും തന്നെ ചൈനയ്‌ക്കെതിരെ നിരന്തരം ഹോങ്കോംഗിനായി വാദിക്കുന്നതിനിടെ ഒരു വർഷമായി ജനങ്ങൾ പ്രതിസന്ധിയിലാണ്.
Comments