പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ കൂടുതൽ വിരവങ്ങൾ പുറത്ത്. സ്പിരിറ്റ് മുൻപും മോഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നലെ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തി. കമ്പനിയിലെ ജീവനക്കാരനായ അരുണിന് നാല് തവണയായി 25 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്ന് ഡ്രൈവർ മൊഴി നൽകി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അരുൺ നൽകിയ മൊഴിയിൽ പറയുന്നു.
രണ്ട് ടാങ്കുകളിൽ നിന്ന് നാല് തവണ സ്പിരിറ്റ് മോഷ്ടിച്ചു. മദ്ധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റല്ലറിയ്‌ക്കാണ് സ്പിരിറ്റ് മറിച്ചു വിറ്റത്. അരുണിന്റെ മൊഴി വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരേയും പ്രതിചേർത്തുവവെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുകയുള്ളൂ.
എണറാകുളത്തെ അസോസിയേറ്റ് ട്രാൻസ്‌പോർട്ട്‌സ് എന്ന കമ്പനിയ്‌ക്കാണ് ജൂൺ വരെ 36 ലക്ഷം ലിറ്റർ സ്പിരിറ്റ് കൊണ്ടുവരാനുള്ള കരാർ ഉണ്ടായിരുന്നത്. ഇ-ലോക്കിൽ തൊടാതെ ടാങ്കറിന്റെ മുകളിൽ ഹോളുണ്ടാക്കി ട്യൂബിട്ട് സ്പിരിറ്റ് ചോർത്തിയെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ഈ തട്ടിപ്പു തുടരുകയാണെന്നാണ് എക്‌സൈസിനു ലഭിച്ച സൂചന. വൻതോതിൽ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേർത്തിരുന്നതായാണ് ലഭിക്കുന്ന വിവരം.
Comments