ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ജൂലൈ 13 ; ഇംഗ്ലീഷ് ധാർഷ്ട്യത്തിന്റെ തലയ്ക്കടിച്ച ദാദാഗിരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ജൂലൈ 13 ; ഇംഗ്ലീഷ് ധാർഷ്ട്യത്തിന്റെ തലയ്‌ക്കടിച്ച ദാദാഗിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 04:45 pm IST
FacebookTwitterWhatsAppTelegram

പത്തൊൻപത് വർഷം മുൻപൊരു ജൂലൈ 13. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാണികളെ സാക്ഷിനിർത്തി ഇന്ത്യയും ഇംഗ്ലണ്ടും ഫൈനൽ മത്സരത്തിനായി മൈതാനത്തേക്ക്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ നാസർ ഹുസൈൻ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. നിക്ക് നൈറ്റും ട്രെസ്കോത്തിക്കും ഓപ്പണിംഗ്. നിക്ക് നൈറ്റിനെ 14 റൺസെടുത്തു നിൽക്കെ പലവിയനിലേക്ക് അയച്ച് സഹീർഖാൻ ഇംഗ്ലണ്ടിന് ആദ്യ അഘാതം ഏൽപ്പിച്ചു. എന്നാൽ മൂന്നാമനായെത്തിയ നാസർ ഹുസ്സൈനെ കൂട്ടുപിടിച്ച് മാർക്കസ് ട്രെസ്കോതിക് ഉജ്ജ്വല ബാറ്റിംഗ് കാഴ്‌ച്ച വച്ചതോടെ ഇന്ത്യൻ ബൗളർമാർ തല്ലു കൊണ്ട് വശം കെട്ടു. 185 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

ട്രെസ്കോതിക് നൂറും നാസർ ഹുസ്സൈൻ 115 ഉം റൺസെടുത്തു. 40 റൺസെടുത്ത ആൻഡ്രൂ ഫ്ലിന്റോഫും കാര്യമായി സംഭാവന നൽകി. അൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്ത ഇംഗ്ളീഷുകാർ വിജയം ഉറപ്പിച്ച ശരീര ഭാഷയായിരുന്നു മൈതാനത്ത് പ്രകടിപ്പിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ സൗരവ് ഗാംഗൂലിയും വീരേന്ദ്ര സെവാഗും സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഡാരൻ ഗഫിനേയും ഫ്ലിന്റോഫിനേയുമൊക്കെ ഓഫ്സൈഡിൽ കൂടി പലതവണ ബൗണ്ടറി കടത്തിയ ഗാംഗുലി 43 പന്തിൽ അറുപത് റൺസെടുത്തു നിൽക്കെ പുറത്തായി. പിന്നീട് 146 റൺസിനിടെ അഞ്ച് വിക്കറ്റുകൾ അതും സച്ചിനും ദ്രാവിഡുമടക്കമുള്ളവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.

ക്രീസിൽ ഒത്തു ചേർന്ന യുവരാജ് സിംഗും മുഹമ്മദ് കൈഫും ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തതോടെ ഇന്ത്യൻ സ്കോർ നീങ്ങിത്തുടങ്ങി. പതിയെ ആക്രമണാത്മക ബാറ്റിംഗിലേക്ക് ചുവടുമാറ്റിയ യുവരാജ് സിംഗ് പന്തിനെ പല തവണ അതിർത്തി കടത്തി. ചടുലമായ ബാറ്റിംഗും വിക്കറ്റിനിടയിലെ വേഗതയേറിയ ഓട്ടവുമായി മുഹമ്മദ് കൈഫും അടിച്ചു കയറിയതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു. സ്കോർ 267 ൽ എത്തിനിൽക്കെ യുവരാജ് മടങ്ങിയെങ്കിലും ഹർഭജനെ കൂട്ടു പിടിച്ച് കൈഫ് ടീമിന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാൽപ്പത്തിയെട്ടാം ഓവറിൽ ഹർഭജനേയും കുംബ്ലെയേയും ഫ്ലിന്റോഫ് മടക്കിയെങ്കിലും നിശ്ചയ ദാർഢ്യത്തോടെ ഉറച്ചു നിന്ന് മുഹമ്മദ് കൈഫ് മൂന്നു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ടീമംഗങ്ങൾ കൈഫിനെയും സഹീറിനേയും വാരിപ്പുണരുന്നതിനിടെ ഇന്ത്യയുടെ ഗ്യാലറിയിൽ നിന്ന് വിജയാഹ്ലാദം ഉയർന്നു. നായകൻ സൗരവ് ഗാംഗുലി ഷർട്ട് വലിച്ചൂരി വീശി അലറുന്നതിന്റെ ദൃശ്യങ്ങൾ ടിവി സ്ക്രീനുകളിൽ മിന്നിമറഞ്ഞു. മാസങ്ങൾക്ക് മുൻപ് മുംബൈ വാംഖഡേയിൽ ഷർട്ടൂരി വീശിയ ആൻഡ്രൂ ഫ്ലിന്റോഫിനുള്ള കൃത്യമായ മറുപടി കൂടിയായിരുന്നു അത്. ഒരർത്ഥത്തിൽ 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിനു ദിശാബോധം നൽകിയ സംഭവം തന്നെയായിരുന്നു ആ ഷർട്ടൂരി വീശൽ. സ്ലെഡ്ജിംഗ് എന്ന ഓമനപ്പേരിൽ ക്രിക്കറ്റിലെ വമ്പന്മാർക്ക് ഇന്ത്യക്കാർക്ക് നേരേ എന്തും പ്രയോഗിക്കാമെന്ന ധാർഷ്ട്യത്തിന്റെ നെറും തലയ്‌ക്കേറ്റ അടിയായിരുന്നു അത്. പിന്നീടിങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ബൗളർമാരുടെ ചീത്ത വിളികൾ കേട്ട് വിക്കറ്റ് വലിഞ്ഞെറിഞ്ഞ് കൂടാരം കയറിയിരുന്നവർ കണ്ണുകളിലേക്ക് നോക്കി തിരിച്ചു മറുപടി പറഞ്ഞു. ജയത്തിനടുത്ത് ഇടറി വീഴാതെ പോരാടി വിജയം നേടി. ക്യാപ്ടനെന്നാൽ ഇങ്ങനെ വേണമെന്ന് മറ്റുള്ളവർ അസൂയയോടെ പറഞ്ഞ ആ നായകൻ സൗരവ് ചണ്ഡിദാസ് ഗാംഗുലിയാകട്ടെ ടീമിന്ത്യക്ക് ദിശാബോധം നൽകി നിരവധി വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. 2002 ജൂലൈ 13 ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലായത് അങ്ങനെയാണ്.

Tags: gangulynatwest trophy ganguly
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies